Showing posts with label Oman Diary. Show all posts
Showing posts with label Oman Diary. Show all posts

Friday, June 17, 2011

എന്തു നല്ല പാൽ പായസം...

“സില നേരങ്ങളിൽ സില മനിതർകൾ”** എന്നു പറയും പൊലെയാണ്‌, ചില നേരത്തെ ഓരോ തോന്നലുകൾ.ഒരാഴ്ചത്തേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാനാണ്‌ സുപ്പർ മാർക്കറ്റിൽ ചെന്നത്. പഞ്ചസാര പാക്കറ്റ് എടുത്ത് ട്രോളിയിൽ വെക്കാൻ നോക്കിയപ്പോൾ അടുത്ത് വെല്ലം (ശർക്കര) പായ്ക്കറ്റ് ഇരിക്കുന്നു. അപ്പോളാണ്‌ മുൻ കാല പരിചയം ഒന്നുമില്ലാത്ത ഒരു ചിന്ത പെട്ടെന്നു തലയിൽ ഉദിച്ചത്. “നാളെ പായസം വെച്ചാലോ?” ചിന്ത അല്പ്പം ഉറക്കെ ആയിപ്പോയി. അടുത്ത് നിന്ന എന്റെ മൂത്ത മകൾ ഉമ്മു കുൽസു ചോദിച്ചു. അതിന്‌ അമ്മയ്ക്ക് പായസം വെയ്ക്കാൻ അറിയുമോ?“ നാട്ടിൽ ആണെങ്കിൽ നല്ലമ്മ** വെച്ച് തരുമായിരുന്നു. എന്നിലെ അമ്മയിലെ അഭിമാനബോധം പെട്ടെന്നു സടകുടഞ്ഞുണർന്നു..”ഓ..എനിക്ക് പായസം വെക്കാൻ ഒക്കെ അറിയാം..എന്നാൽ നമുക്ക് നാളെ സേമിയ പായസം വെക്കാം“

”അതു വേണ്ട .എനിക്ക് ചില്ലു പോലെ കിടക്കുന്ന ബ്രൗൺ കളറിലുള്ള പായസമാണ്‌ വേണ്ടത്.“ ഉമ്മുക്കുൽസു ആവശ്യം പ്രഖാപിച്ചു കഴിഞ്ഞു.

ചില്ലല്ല മോളേ അതിന്റെ പേരാണ്‌ അട. ഏതായലും അത്രയും വിവരം ഞാൻ അവൾക്ക് പകർന്നു കൊടുത്തു.

(ങ് ഹാ ഗൂഗിൾ ഉണ്ടല്ലോ..അട പ്രഥമൻ” എന്നു ടൈപ് ചെയ്തു കൊടുത്താൽ മതിയല്ലോ , എന്നാതായിരുന്നു എന്റെ ആശ്വാസം)

“പടച്ചോനെ ആ അട ഈ കടയിൽ ഉണ്ടാവരുതേ” എന്ന് പ്രാർത്ഥിച്ചിട്ട് “അടയൊക്കെ നാട്ടിലെ കിട്ട്ണ്ടാവ്ള്ളൂ ..ന്നാലും നോക്കാം” എന്നു പറഞ്ഞിട്ട് പതുക്കെ വണ്ടി ഉന്തി. അതാ ഇരിക്കുന്നു , എന്നെ നോക്കി ചിരിച്ച് കൊണ്ട് അട പായ്ക്കറ്റിൽ. “ഈ മലയാളീസ്ന്റെ ഒരു കാര്യം എല്ലാം എക്സ്പോർട്” ചെയ്തോളും.അടയായാലും വടയായാലും “ എന്നു മനോഗതം നടത്തിയിട്ട് ആ അട എടുത്ത് എന്റെ വണ്ടിയിൽ ഇട്ടു. കൂടെ അനുയായികൾ ആയ ചൌവരി,വെല്ലം, കൂടെ ഒരു ഗമ്യ്ക്ക് റെയിൻ ബൊ യുടെ കണ്ടൻസ്ഡ് മില്ക്കും എടുത്തിട്ടു.

ഫ്ളാറ്റിൽ തിരിച്ചെത്തിയപ്പോൾ, നാളത്തെ പാൽ പായസവും സ്വപ്നം കണ്ട് കൊണ്ട് അവർ അടുത്ത് വീട്ടിൽ കളിക്കാൻ പോയി. ഒരുറപ്പിന്‌ സാധങ്ങൾ ഒക്കെ കയ്യിലുണ്ടെങ്കിലും ഒരു സംശയം ..വെല്ലം ആണോ അതോ പഞ്ചസാര ആണൊ..


രണ്ടും കല്പ്പിച്ച് ഫെയ്സ്ബുക്കിന്റെ ചുമരിൽ ഒരു കീച്ചു കീച്ചി..” ഞാൻ നാളെ പായ്സം വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്.ചക്കര വേണോ, പഞ്ചാര വെണോ, നിങ്ങൾ പറയിൻ“...

”വി.എസ് ന്റെ പുത്രൻ അരുൺകുമാറിനെതിരെ വിജിലൻസ് അന്വേഷണം വേണമോ വേണ്ടയോ“ എന്നൊന്നുമല്ലോ ഇതു വെറും പായസക്കാര്യം..എന്തായലും വി.എസ്, ആയാലും പായസം ആയാലും പോസ്റ്റിന്റെ ആവശ്യമനുസരിച്ചേ നമ്മുടെ പൊന്നാങ്ങളമാർ പ്രതികരിക്കൂ...( വള്ളിക്കുന്നൻ ബ്ളൊഗറും പിന്നെ ചില കുരുത്തം കെട്ട സ്ത്രീ വിദ്വ്വേഷികളും പറയും പോലെ ഒന്നുമല്ല)


അങ്ങനെ വെള്ളിയാഴ്ച (ഇന്ന്‌ )രാവിലെ ആയി..പായസം ടെൻഷൻ ആക്കിയത് കൊണ്ട് ഉറക്കം പോലും നേരെ ആയില്ല.. ഒരുറപ്പിന്‌ അടുത്ത വീട്ടിലെ രമണിചേച്ചിയുടെ കയ്യിൽ നിന്നും എഴുതി മേടിച്ച കുറിപ്പടി ഉണ്ട്..

ജൂണ്മാസല്ലേ, അറബി സൂര്യൻ ചൂടായി നില്ക്കുന്ന സമയമാണ്‌..ചൂടു മൂക്കുന്നതിന്‌ മുൻപേ കുറിപ്പടിയുമായി ഞാൻ അടുക്കളയിലേക്ക് നടന്നു.

പായസം മണം പിടിക്കാൻ ആണേന്ന വ്യാജേന ഇടക്കിടെ ഉമ്മുക്കുൽസുവും ആമീസും അടുക്കള വിസിറ്റ് നടത്തി, എന്നെക്കാണാതെ അണ്ടിപ്പരിപ്പ് കട്ട് കൊണ്ട് പോകുന്നുണ്ട്‌.
അങ്ങനെ...

നാലു അച്ച് വെല്ലം എടുത്ത് വെള്ളത്തിൽ ഇട്ട് ഉരുക്കി വെല്ലപ്പാവ്‌ കാച്ചി മാറ്റി വെച്ചു ( അതെയ് ഈ ശർക്കരപ്പാനിക്ക് ഞങ്ങൾ പാലക്കാട്ടുകാർ പറയുന്നത് ഇങ്ങനെയാണ്‌) കുറച്ച് ചൗവ്വരി (സാഗൂ ദാന) എടുത്ത് കുതിരാൻ ഇട്ടു.

കുറച്ച് പാലിൽ വെള്ളം ചേർത്ത്, പാലു ചൂടായ ശേഷം അടയും ചൌവരിയും വേവിക്കൻ വെച്ചു. അട അടിയില്പ്പിടിക്കരുതെന്ന് രമണിച്ചേച്ചി പ്രത്യെകം പറഞ്ഞിട്ടൂണ്ട്. അതു കൊണ്ട് ക്ഷമാപൂർവ്വം അടയോട് കുശലം പറഞ്ഞ്‌ അടയെ വേദനിപ്പിക്കാതെ ഇളക്കിക്കൊടുത്തു. അട വെന്തു വന്നപ്പോൾ വെല്ലപ്പാവ്‌ ഒഴിച് കൊടുത്തു. 8 ഏലക്ക മിക്സിയിൽ ഒന്നു പൊടിച്ചെടുത്ത് വെച്ചു. അട കുറുകി വന്നപ്പോൾ കുറച്ചൂടെ പാൽ ഒഴിച്ചു. വീണ്ടും ഇളക്കി കുറച്ച് കണ്ടൻസ്ഡ് മില്ക് കൂടെ ചേർത്ത് നെയ്യിൽ മൂപ്പിച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് ഗാസ് ഓഫ്ഫ് ചെയ്തു.

ഇതു പാലടയാണൊ അട പ്രഥമൻ ആണോന്ന്‌ ഇനി നിങ്ങൾ പറയിൻ!



(പിൻ കുറിപ്പ്‌- പായസ പ്രശ്നത്തിന്റെ ഇടയിൽ ചോറു വെക്കാൻ മറന്നു പോയി..രമണി ചേച്ചി കാര്യങ്ങൾ മുൻ കൂട്ടി കണ്ട് ചോറും ചിക്കൻ കറി യും കൊണ്ട് തന്നില്ലായിരുന്നെകിൽ , പണ്ടത്തെ അമ്പിളി അമ്മാവന്‌ പായസച്ചോറ്‌ തരാം എന്നു പറഞ്ഞ പോളെ എങ്ങളൊക്കെ പായസച്ചൊറ്‌ കഴിക്കണ്ടി വന്നേനെ..!!)

Notes : Sila nerngalil Sila manitharkal :Tamil Writer Jayaknathan's Masterpiece Novel
            Nallamma : Grandmother of Ummukulsu & Amees

Wednesday, December 2, 2009

ഒമാന്‍ ഡയറി(21/11/2009)

ആമുഖം

ജീവിതത്തിന്റെ പച്ചച്ചുവ തിരിച്ചറിഞ്ഞ ചില ദിവസങ്ങളിലെ ഓര്‍മ്മത്തുണ്ടുകള്‍..തൊണ്ടയില്‍ ഉപ്പു ചുവയ്ക്കുമ്പോളും കാളുന്ന മനസ്സോടെ പല തീരുമാനങ്ങള്‍ എടുക്കുമ്പോളും ജീവിതം പൊരുതി ജയിക്കാനുള്ളതാണ്‌ പിന്തിരിയാനല്ല എന്ന ഉപദേശത്തോടെ പിന്‍ വിളി വിളിക്കാതെ എന്നും എനിക്ക്‌ മുന്നേറാന്‍ കരുത്ത്‌ പകരുന്ന എന്റെ ഊര്‍ജ്ജസ്രോതസ്സ്‌ ...എന്റെ പിതാവിന്‌ സമര്‍പ്പണം..പിന്നെ എന്റെ നിഴലിനും
..

ഒമാന്‍ ഡയറി(21/11/2009)


ലേബര്‍ കോര്‍ട്ട്‌..ഇന്ന് മൂന്നാം സിറ്റിംഗ്‌ ആണ്‌..സിനിമകളില്‍ കണ്ട്‌ ശീലിച്ച വിസ്താരക്കൂടോ ഉരുവിടുന്ന പ്രതിഞ്ജാവാചകങ്ങളൊ ഒന്നും ഉണ്ടായിരുന്നില്ല.ഇന്നത്തെ സിറ്റിംഗ്‌ നു ശേഷമാണ്‌ കേസ്‌ വിധി തീര്‍പ്പിന്‌ വിടുന്നത്‌.

ഏത്‌ നാട്ടുകാരായാലും ഇവിടെ പരാതി സമര്‍പ്പിക്കേണ്ടത്‌ അറബിയിലാണ്‌..ഞങ്ങളുടെ സഹപ്രവര്‍ത്തക ലമ്യ അറബിയില്‍ തയ്യാരക്കിതന്ന പരാതി സമര്‍പ്പിക്കല്‍ ആയിരുന്നു ആദ്യ ദിവസം.വെയിറ്റിംഗ്‌ റൂമില്‍ വെച്ചിരുന്ന ബ്ലു ബട്ടണ്‍ ഉള്ള പാനല്‍ അമര്‍ത്തിയപ്പോള്‍ ടോക്കണ്‍ കിട്ടി...വസീം സര്‍, സഞ്ജീവ്‌ ഭയി, ഹെരാള്‍ഡ്‌ മൂസാക്ക,ഷാസിയ, നിയാസ്‌,ഞാന്‍ എന്നിവരടങ്ങുന്ന സംഘം ടോക്കണുകളുമായി അവിടെ ഇട്ടിരുന്ന സ്റ്റീല്‍ കസേരകളില്‍ ഇരിപ്പുറപ്പിച്ചു. കമ്പനിയുടെ തകര്‍ച്ചയില്‍ നിനച്ചിരിക്കാതെ പെരുവഴിയില്‍ ആയിപ്പൊയ ഒരുപാട്‌ പേരില്‍ ചിലര്‍ മാത്രമായിരുന്നു ഞങ്ങള്‍..പലരും പല ഘട്ടങ്ങളിലായി കോറ്റതിയെ സമീപിച്ചിരുന്നു. ഞങ്ങളെകൂടാതെ കാഴ്ചയില്‍ ഹസ്‌ മെയിഡ്‌ എന്നു തോന്നിപ്പിക്കുന്ന രണ്ട്‌ ഫിലിപ്പിനൊ സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. തൊഴില്‍ സ്ഥലത്തെ പീഠനം ആവാന്‍ അവരുടെ വരവിന്റെ കാരണം.

ജോലി നഷ്ടപ്പെട്ടതില്‍ ഉള്ള വിഷമവും, കട്ട്‌ മുടിച്ച ലെബനീസ്‌ മാനേജ്മെന്റിനോടുള്ള അമര്‍ഷവും,ആറേഴു വര്‍ഷങ്ങള്‍ കൊണ്ട്‌ പടുത്തുയര്‍ത്തിയ കരിയര്‍,സ്വരുക്കൂട്ടിയ ഗ്രാറ്റിവിറ്റി,മറ്റ്‌ ബെനിഫിറ്റ്സ്‌ ഇവയൊക്കെ നഷ്ടപ്പെടുമോ എന്ന ആശങ്കകള്‍ ഇവയൊക്കെ കുത്തി നിറച്ച മുഖഭാവവുമായാണ്‌ സീനിയര്‍ പൊസ്റ്റില്‍ ഉള്ള വസീം മുതല്‍ ആര്‌ വര്‍ഷമായി ഒഫീസിന്റെ കാവലും,സമയം തെറ്റാതെ എല്ലാരുടെയും ടേബിളില്‍ ചായ എത്തിക്കുകയും ചെയ്യുന്ന മൂസാക്ക വരെ ഉള്ളവരുടെ ഇരിപ്പ്‌. ജനുവരിയില്‍ കല്യാണം നിശ്ചയിച്ച നിയാസിന്റെ ഉല്‍കണ്ഠ പറഞ്ഞ്‌ വെച്ച കല്യാണം അലങ്കോലപ്പെടുമോ എന്നതായിരുന്നു.(അല്ലെങ്കില്‍ തന്നെ ഗള്‍ഫ്‌ വരന്മാര്‍ക്ക്‌ വല്യ ഡിമാന്റില്ലാത്ത കാലമാണ്‌.അതിന്റെ കൂടെയാണ്‌ കൂനിന്മേല്‍ കുരു എന്ന് പറഞ്ഞ പോലെ പണി പൊയിരിക്കുന്നത്‌..)

അകത്ത്‌ പോയി എന്ത്‌ പറയണം എന്നത്‌ വസീമിന്റെ നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും നിര്‍ദ്ദേശം ലഭിക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ആണ്‌ എല്‍.സി.ഡി. ടെലിവിഷനില്‍ ടോക്കണ്‍ നമ്പര്‍ തെളിഞ്ഞത്‌.ആദ്യം വസീമിന്റെ ഊഴം ആയിരുന്നു. ആവെശത്തോടെ "എന്നാല്‍ ഞാന്‍ പൊയി വിവരങ്ങള്‍ ധരിപ്പിക്കാം..നിങ്ങളും അത്‌ പോലെ പറഞ്ഞാല്‍ മതി" എന്ന് പറഞ്ഞ്‌ മൂപ്പര്‍ അകത്ത്‌ കയറി.രണ്ട്‌ മിനിറ്റിനുള്ളില്‍ പുറത്ത്‌ വന്ന് "എവരിബഡി കം ഇന്‍" എന്ന് പറഞ്ഞു. "ഇങ്ങേര്‍ ഇത്ര പെട്ടെന്ന് കാര്യം അവതരിപ്പിച്ചോ, കൊള്ളാമല്ലോ!" എന്ന ആത്മഗതത്തോടെ ഞങ്ങളും ആ മുറിയിലേക്ക്‌..അഞ്ചാറ്‌ പേരെ ഒരുമിച്ച്‌ കണ്ട അറബ്‌ ഉദ്യൊഗസ്ഥന്‌ ഹാലിളകി എന്ന് തോന്നുന്നു."കുല്ലു നഫര്‍ സെയിം ഷരീക്ക?"( എല്ലാവരും ഒരേ കമ്പനിയില്‍ ജോലി ചെയ്യുനന്വര്‍ തന്നെയോ?) എന്നയാള്‍ പല തവണ ആവര്‍ത്തിച്ചു. പരാതിക്കടലസ്സ്‌ നോക്കി ഓരോരുത്തരുടെയും പേര്‍ സമചതുരത്തില്‍ ഉള്ള കട്ടിക്കടലാസ്സില്‍ എഴുതി തന്നു. അതില്‍ 10-11-2009- യവും തലാത്ത(ചൊവ്വാഴ്ചാ‍ം സാഹ്‌:ഹംസ(സമയം അഞ്ച്‌ മണി) എന്നെഴുതി ഞങ്ങളെ ഏല്‍പ്പിച്ചു. അപ്പോള്‍ ഞങ്ങളുടെ അമര്‍ഷം മുഴുവന്‍ വെളിവാക്കേണ്ട ദിനം ഇന്നല്ല.!!(വസീം ഒരു സേഫ്റ്റിക്ക്‌ ഞങ്ങളെ അകത്തേക്ക്‌ വിളിച്ചതായിരുന്നു.!!).തെല്ല് ജാള്യതയോടെ ഞങ്ങള്‍ "വസാറത്തുല്‍ ആമില"(നിയമ മന്ത്രാലയം എന്നായിരിക്കാം)യുടെ ഇടനാഴി വിട്ടു.

പകല്‍ മുഴുവന്‍ മറ്റൊരു ജോലി തേടി ഉള്ള അലച്ചിലും, എംബസി, വക്കീലോഫീസ്‌, എന്നിവിടങ്ങളില്‍ നിന്നുള്ള നിയമോപദെഷം തേടലും, സ്പ്പോണ്‍സറെ കാണാന്‍ ഉള്ള ശ്രമങ്ങളും, പലവിധ ചര്‍ച്ചകളും മറ്റുമായി പല ദിനങ്ങള്‍..ഇതിനിടക്ക്‌ കുട്ടികളുടെ പഠിത്തം,സ്കൂള്‍ ഫീസ്‌, വീട്ട്‌ വാടക തുടങ്ങിയ ജീവിതച്ചിലവുകള്‍ തരുന്ന മാനസിക സമ്മര്‍ദ്ദം മറ്റൊരു വശത്ത്‌. എങ്ങനെയും ജീവിതം മുന്നോട്ട്‌ തന്നെയാണല്ലോ.

അങ്ങനെ "യവും തലാത്ത" റൂവി ബദര്‍ അല്‍ സമാ ഹോസ്പിറ്റലിനടുത്തുള്ള ലേബര്‍ കോര്‍ട്ട്‌ മുറ്റത്‌ ഞങ്ങള്‍ ഒരുമിച്ച്‌ കൂടി..താഴെ നിന്ന് കിട്ടിയ നിര്‍ദ്ദേശം അനുസരിച്ച്‌ ഒന്നാം നിലയിലുള്ള ഇന്‍ വെസ്റ്റിഗഷന്‍ റൂമിലേക്ക്‌ ഞങ്ങള്‍ നീങ്ങി. ഞങ്ങളുടെ പരാതി വിശകലനം ചെയ്യാന്‍ നിയുക്തനായ ലേബര്‍ ഒഫീസ്‌ പ്രതിനിധി "നിങ്ങള്‍ അല്‍പ നേരം കാത്തിരിക്കൂ..നിങ്ങളുടേ കമ്പനിയെ പ്രതിനിധീകരിച്ച്‌ ആരെങ്കിലും വരുമൂ എന്ന് നോക്കാം" എന്നു പറഞ്ഞു.

കമ്പനിയെ പ്രതിനിധീകരിച്ച്‌ വരേണ്ട ഹുസ്സൈന്‍ അല്‍ ലവാതി എന്ന പി.ആര്‍.ഒ. ഉദ്യോഗസ്ഥന്‍ വരില്ലെന്നത്‌ ഞങ്ങള്‍ക്കുറപ്പായിരുന്നു. അതിന്‌ കാരണം അയാള്‍ പറയുന്നത്‌ വേദപുസ്തകത്തില്‍ കൈ വെച്ച്‌ "കസം ഖായാ" എന്നതാണ്‌..ഫൈനല്‍ സെറ്റില്‍മന്റ്‌ ഫയലുകള്‍ക്കിടയില്‍ നിന്ന് ചില ലെബനീസ്‌ ഫയലുകള്‍ മത്രം കുരുക്കുകളേതും ഇല്ലാതെ കമ്പനി വക്കീലിന്റെ ഓഫീസിലേക്ക്‌ ഊരിപ്പോകുന്നത്‌ ഞാന്‍ (അറബി നാടാണെന്ന് ഓര്‍മ്മയിലല്‍തെ ഇടക്ക്‌ പൊങ്ങി വരുന്ന തൊഴിലാളി ബൊധം! അവശേഷിക്കുന്ന വിപ്ലവ ചിന്തകളുടെ ബാക്കി പത്രം!!) ചോദ്യം ചെയ്തതിന്റെ ഫലമായാണ്‌ അങ്ങനെൂരു ചടങ്ങ്‌ അരങ്ങേറിയത്‌. ഹുസ്സൈന്‍ അല്‍ ലവാത്തി വെദപുസ്തകത്തില്‍ക്‌ കൈ വെച്ച്‌ കൊണ്ട്‌ " മെം ആപ്ലൊഗണ്‍ കെലിയെ ഖല്‍ബ്‌ ഭി ദേനെ കോ തയ്യാര്‍ താ..ലെകിന്‍ ഇസ്കി ഐസി കഹ്നേ കെ വജെ സെ മെം ഖുര്‍ ആന്‍ പെ ഖസം ഖാതാ ഹും..മെം ആപ്‌ ലൊഗൊം കെലീയേ ആയിന്ദാ ഹെല്‍പ്‌ നഹീ കരേഗാ"... എന്ന ഭീഷ്മ ശപഥം പോലെ ഉഗ്രശപഥം ചെയ്തത്‌..ലെബനീസ്‌ തല്‍പര കക്ഷികളുടെ പിന്വാതില്‍ സമീപനതിലൂടെ അല്‍പസ്വല്‍പം കീശവീര്‍പ്പിക്കുകയും ഇരട്ടത്താപ്പ്‌ നയം സ്വീകരിക്കുകയും ചെയ്യുന്ന ഹുസ്സൈനൊട്‌ "യു ആര്‍ ബയസ്ഡ്‌" എന്ന് ഈയുള്ളവള്‍ ഉരുവിട്ട്‌ പോയതാണ്‌ ഈ ഉഗ്ര ശപഥത്തിന്‍ ഹേതു. കമ്മ്യുണിസത്തിന്റെ അര്‍ഥങ്ങള്‍ പോലും നഷടപ്പെട്ട ഇന്നില്‍ വര്‍ഗ്ഗബോധം കൊണ്ട്‌ ഒന്നും നേടാനില്ലെന്ന് എന്നിലെ പഴയ സഖാവിനെ പിന്നീട്‌ ഞാന്‍ പറഞ്ഞ്‌ മനസ്സിലാക്കി. "-------, ഐ ഡോണ്ട്‌ ആക്സെപ്റ്റ്‌ യുവര്‍ വര്‍ഡ്സ്‌ എന്ന ഹുസ്സൈന്റെ കോപാവേശം പൂണ്ട വാക്കുകള്‍ക്ക്‌ മുന്നില്‍ ,"ഇഫ്‌ യു ഡൊണ്ട്‌ അക്സെപ്റ്റ്‌ ഐ ഡോണ്ട്‌ കേയര്‍ എന്ന് കൂടെ അടിവരയിട്ട്‌ പറഞ്ഞ്‌ കൊണ്ട്‌ ഞാന്‍ രംഗം വിട്ടതോടെ ഹുസ്സൈന്‍ തന്റെ ശപഥത്തിന്റെ ശക്തി കൂട്ടി.

ഞങ്ങളുടെ ടീം അംഗങ്ങള്‍ക്ക്‌ ഇതിന്റെ പേരില്‍ എന്നോട്‌ അമര്‍ഷം ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പല ഭാഷകളില്‍ അവര്‍ ഹുസ്സൈന്‌ "ഗാലീ ദെനാ ശൂരു കിയാ.."അല്‍പസമയം കഴിഞ്ഞപ്പോള്‍ ലേബര്‍ ഓഫീസറൊട്‌ ഹുസ്സൈന്‍ വരില്ലെന്ന് ഞങ്ങള്‍ അരിയിച്ചു. "കസം" എടുതിട്ടായലും അല്ലെങ്കിലും, സ്വദേശികളൂടെ കേസിനു പോലും അയാള്‍ ഇതു വരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.ദൈവത്തെ കാണൂക എന്നത്‌ ഒരു പക്ഷെ നടന്നെക്കാം. പക്ഷേ തലാല്‍ അല്‍ സവാവി എന്ന ഞങ്ങളുടെ ആദരണീയനായ സ്പോണ്‍സരെ കണ്ട്‌ കിട്ടുക എന്നത്‌ അതിലും കഠിനം ആണ്‌. കൊട്ടാര സദ്രുശമായ അദ്ദീഹതിന്റെ വീട്ടിന്റെ ഗേറ്റില്‍ ഉള്ള ഓഫീസ്‌ വരെ പോയി അദ്ദീഹത്തിന്റെ "മഹ്ഫൂസ്‌" എന്നു പേരുള്ള ഉത്തരേന്ത്യക്കാരനായ വീട്ട്‌ മനേജറെയും വെളുത്ത മയില്‍ അടക്കമുള്ള വളര്‍ത്ത്‌ പക്ഷി മൃഗാദികളെയും കണ്ട്‌ നിരാശയാടെ മടങ്ങേണ്ടി വന്നത ഓര്‍മ്മിക്കട്ടെ.! അങ്ങനെയുള്ള ശ്രീമന്‍ സവാവിയെ, ആറു മാസത്തെ ഔദ്യൊഗിക ജീവിത്തിനിടെ ഒരിക്കല്‍ പോലും നേരിട്ട്‌ കണ്ടിട്ടില്ലാത്ത ലവാതിക്ക്‌ കോടതിയില്‍ പ്രത്യെകിച്ചൊന്നും ചെയ്യാന്‍ ഇല്ലെന്നത്‌ മറ്റൊരു പരമാര്‍ഥം.

ലേബര്‍ പ്രതിനിധിയോട്‌ വീണ്ടും ചെന്ന് ഞങ്ങള്‍ കാര്യം അവതരിപ്പിചു.ഒരു വര്‍ഷം മുന്‍പ്‌ വരെ തരക്കേടില്ലാതെ നടന്ന് വന്നിരുന്ന സ്ഥാപനം ആണെന്നും, ഒരു വര്‍ഷം മുന്‍പുണ്ടായ മാനേജ്‌മന്റ്‌/ഷെയര്‍ കൈമാറ്റത്തിലൂടെ ഇടിച്ച്‌ കയരിയ ലെബനാധിപത്യത്തിന്റെ പരിണതഫലമായുണ്ടായ കാലക്കേടാണീതെന്നും ഒക്കെ അദ്ദെഹത്തെ ധരിപ്പിചു. ആമര്‍ എന്നയിരുന്നു സുമുഖനായ ആ ചെറുപ്പക്കാരന്റെ പേര്‌.അദ്ദെഹം ഞങ്ങളുടെ പരാതികള്‍ മുഴുവനും സശ്രദ്ധം കേള്‍ക്കുകയും അത്‌ മുഴുവന്‍ പകര്‍ത്തുകയും ചെയ്തിട്ട്‌ രേഖകളിലെങ്കിലും 30% ഷെയര്‍ വഹിക്കുന്ന ഞങ്ങളുടെ സ്പോണ്‍സറൂമായി സം സാരിക്കാന്‍ ഒരു ശ്രമം നടത്തിനോക്കാം എന്ന് ആമര്‍ ഞങ്ങളെ അറിയിച്ചു.അടുത്ത ബുധനാഴ്ച രാവിലെ 9 മണിക്ക്‌ അടുത്ത സിറ്റിങ്ങിനുള്ള തിയതിയും കുറിച്ച്‌ തന്നു.

അടുത്ത സിറ്റിങ്ങില്‍ ആമെറിനു ഞങ്ങളെ അറിയിക്കാനുണ്ടായിരുന്നത്‌ ശ്രീ.സവാവി യുമായി ഫോണില്‍ സംസ്സാരിക്കുവാന്‍ കഴിഞ്ഞു എന്നതാണ്‌.പക്ഷെ കമ്പനി കൈമാറ്റം ചെയ്ത സ്ഥിതിക്ക്‌ 150 ഒാളം വരുന്ന ജോലിക്കാരുടെ പേരില്‍ ഒരല്‍പ്പം സഹതപിക്കാന്‍ അല്ലാതെ മറ്റൊന്നിനും ആ മഹനുഭാവന്‍ തയ്യാറല്ലത്രെ. ഞങ്ങളൂടെ അടുത്ത ശ്രമം "റിലീസ്‌" എന്ന പേപ്പറിനുള്ളതായിരുന്നു. ഈ കമ്പനിയില്‍ നിന്ന് ആ വിടുതല്‍ രേഖ കിട്ടിയെങ്കില്‍ മാത്രമേ മറ്റേതെങ്കിലും കമ്പനിയില്‍ നിയമപരമായി ജോലിക്ക്‌ കേറാന്‍ സാധിക്കുകയുള്ളു.ഞങ്ങളുടേ അഭ്യര്‍ഥന മാനിച്ച്‌ കമ്പനി വക്കീല്‍ റാല്‍ഫ്‌ ഹിജൈലിയുമായൊ ആശയവിനിമയം നറ്റത്തിയ ശേഷം റിലീസ്‌ കിട്ടുന്നതിന്‌ മറ്റ്‌ തടസ്സങ്ങള്‍ ഒന്നും ഇല്ലെന്ന് ആമര്‍ അറിയിചു.അടുത്ത സിറ്റിങ്ങില്‍ മി.ഹിജൈലിയുടെ സാന്നിദ്ധ്യതില്‍ റിലീസ്‌ ലഭ്യമാക്കാം എന്നുറപ്പും നല്‍കി.ഇതിനിടയില്‍ ഞങ്ങളില്‍ പലര്‍ക്കും പലയിടങ്ങളില്‍ നിന്നുമായി ജോബ്‌ ഓഫറുകള്‍ കിട്ടിത്തുടങ്ങി..


അങ്ങനെ ഇന്ന് നാലു മണിക്ക്‌ വീണ്ടൂം ഞങ്ങള്‍ ആമെറിന്റെ മുറിക്ക്‌ മുന്നില്‍ പ്രതീക്ഷകളുമായി..ഞങ്ങളൊടോപ്പം സ്വദേശികളായ ഒരുപാട്‌ സഹപ്രവര്‍തകരും ഉണ്ടായിരുന്നു. ആമെറിന്റെ ആവശ്യപ്രകാരം റാല്‍ഫ്‌ ഹിജെലിയും "കസം" തെറ്റിച്ച്‌ കൊണ്ട്‌ ഹുസ്സൈന്‍ ലവാത്തിയും സന്നിഹിതരായിരുന്നു.റാല്‍ഫ്‌ ,അറബ്‌ വംശജനായത്‌ കൊണ്ട്‌ അവരുടെ ആശയവിനിമയം ആദ്യം അറബിയിലാണ്‌ നടന്നത്‌.

അവരുടെ സംഭാഷണങ്ങളൂം മുഖഭാവങ്ങളില്‍ നിന്നുമൊക്കെ വല്ല സൂചനയും കിട്ടുന്നുണ്ടൊ എന്ന് ശ്രമിക്കുകയയിരുന്നു എന്റെ സഹപ്രവര്‍ത്തകര്‍. ഈ സമയം കൊണ്ട്‌ ചിരിക്കുമ്പോള്‍ തെളിയുന്ന റാല്‍ഫിന്റെ നുണക്കുഴികളിലേക്കും, അല്‍പം പെണ്‍ചന്തമുള്ള അയാളുടെ സം സാര ശൈലിയിലേക്കും, വെളുപ്പില്‍ അതേ നിറത്തില്‍ എംബ്രൊയ്ഡറി ചെയ്ത്‌ ഒതുക്കി കെട്ടിയിരിക്കുന്ന ആമെറിന്റെ തലപ്പാവിലേക്കും, അലാദ്ദിന്‍ ആന്‍ഡ്‌ ജീനി എന്ന അറബിക്കഥയുടേ ഡിസ്നി ആവിഷ്കാരതിലെ അലാദീനെ ഓര്‍മ്മപ്പെടുതുന്ന ആമെറിന്റെ മുഖത്ത്‌ മിന്നുന്ന പിങ്ക്‌ നിറത്തിലുള്ള മുഖക്കുരുകളിലെക്കും (അന്നേരം ആമെറിന്‌ എന്ത്‌ പ്രായം കാണും എന്നു കൂടെ വെറുതെ ഒന്നോര്‍ത്തു..) ഒക്കെ യാതൊരു ദുരുദ്ദ്യേശവും ഇല്ലാതെ വീക്ഷനം നടത്തുകയായിരുന്നു ഞാന്‍..അവര്‍ സംസാരിച്ച്‌ കഴിഞ്ഞപ്പോള്‍ ആമര്‍ ഞങ്ങള്‍ക്കത്‌ ഇംഗ്ലീഷില്‍ വിശദീകരിച്ച്‌ തന്നു.

രത്നചുരുക്കതില്‍ കിട്ടാനുള്ള "ഡ്യൂസ്‌" ഒരു പേപ്പറില്‍ കമ്പനി സീല്‍ ഓടു കൂടെ അവരവരുടെ കയ്യില്‍ തരും...ആ താമ്രപത്രം ചില്ലിട്ട്‌ സൂക്ഷിക്കുയോ തട്ടിന്‍പുറത്ത്‌ സൂക്ഷിക്കുയാ ഒക്കെ അവനവന്റെ മനോധര്‍മം പോലെ..! കോടതി നൂലാമലകളൂം കമ്പനിയുടെ ബാങ്ക്രപ്സി ഡിക്ലറേഷനും ലിക്വിഡിറ്റിയും കയ്യിട്ട്‌ വാരലുകളൂം ഒക്കെ കഴിഞ്ഞ്‌ വല്ലതും ശേഷിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വര്‍ഷങ്ങളുടെ സ്തുത്യര്‍ഹ സേവനതിന്റെ ആകത്തുക ഏതെങ്കിലും കാലത്ത്‌ കിട്ടിയെങ്കില്‍ ആയി.!മുന്‍പേപറഞ്ഞ അമര്‍ഷവും രോഷവും മറ്റ്‌ വികാരവിചാരങ്ങളൂമൊക്കെ കോടതി വിധിക്ക്‌ വിട്ടിട്ട്‌ ഇനി അടുത്ത പടിയിലേക്ക്‌ കടക്കാന്‍ ഓരോരുത്തരും തീരുമാനിച്ച്‌ കാണണം.ഇതൊക്കെ ഇവിടെ സാധാരണമാണ്‌. പോരാട്ടവീര്യം കെടുത്തി വെച്ച്‌ അവനവന്റെ അപ്പത്തിന്‌ വേണ്ടി അദ്ധ്വാനിക്കുന്ന പ്രവാസിയുടേ തലക്ക്‌ മേല്‍ വീഴുന്ന അശനിപാതങ്ങളില്‍ ഒന്ന്‌ മാത്രം..

വിദ്യാഭ്യാസത്തിന്റെ തണലെങ്കിലും ഉള്ള ഞങ്ങളേപ്പൊലുള്ളവര്‍ക്ക്‌ അല്‍പസ്വല്‍പ്പം പൊരുതാനും മറ്റൊരു ജോലി സംഘടിപ്പിക്കാനും വലുതായ ബുദ്ധിമുട്ടൂകള്‍ ഒന്നും വരില്ല. പക്ഷെ ഇതിലും കഠിനമായ സാഹചര്യങ്ങളോട്‌ പൊരുതുന്ന എത്രയോ അണ്‍സ്കില്‍ഡ്‌ ലേബേര്‍സ്‌ ഈ നാടുകളില്‍ ഉണ്ട്‌..

കടന്ന് വന്ന വഴികളില്‍ മറക്കാനാവാത്ത ചിലരുണ്ട്‌..

അമേരിക്കന്‍ പാസ്സ്പൊര്‍ട്ടും വെളുത്ത തൊലിയുടെ അഹങ്കാരവും കാണിച്‌ ഭിന്നിപ്പിച്‌ ഭരിക്കുക എന്ന പഴയ തന്ത്രം വീണ്ടും ഏഷ്യന്‍ മനസ്സുകളില്‍ പരീക്ഷിച അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവരെ തൊലി നിറത്തിന്റെ വ്യത്യാസത്തില്‍ മാത്രം വന്‍ ശമ്പളതില്‍ നിയൊഗിച്ച്‌ കമ്പനിയുടെ ആണിക്കല്ലിളക്കി അവസാനം രായ്ക്കുരാമാനം സ്ഥലം വിട്ട ബഹുമാനപ്പെട്ട എം.ഡി. "ജോസഫ്‌ അത്തയ." വംശീയതയുടേ മറ്റൊരു പതിപ്പ്‌..

വാനിഷിംഗ്‌ ആക്റ്റ്‌ നടതുന്ന വമ്പന്‍ മജീഷ്യന്മാരെ പോലും അമ്പരന്ന് പോകും വിധം മെര്‍സിഡിയസ്‌ ബെന്‍സും വൊക്സ്‌ വാഗണൂം ഉള്‍പ്പെടേയുള്ള കമ്പനി കാറുകള്‍ നിന്ന നില്‍പ്പില്‍ അപ്രത്യക്ഷമാക്കിയ ജലാല്‍ ഗൊസ്സെന്‍ എന്ന എച്‌.ആര്‍ വിദഗ്ദനും ഒത്താശ ചെയ്ത്‌ കൊടുത്ത ലവാതിയും...അങ്ങനെ പറഞ്ഞാല്‍ അമ്പലം വിഴുങ്ങികള്‍ ഒരുപാടുണ്ട്‌..

എന്തിന്‌ വെറുതേ നിരാശയൂടെ കട്ടി കൂട്ടുന്നു! "എതിര്‍ വാ" മിണ്ടാന്‍ നിന്നാല്‍ നമ്മുടെ അടുപ്പത്ത്‌ അരി വേവാന്‍ ഇനിയും സമയം പിടിക്കും.. "കാട്ടിലെ തടി..തേവരുടെ ആന...നമുക്കെന്ത്‌ ചേതം.. " നമ്മര്‍ കൊയ്ത്‌ കൂട്ടിയത്‌ മറ്റാരൊക്കെയോ അളന്ന് കൂട്ടുന്നത്‌ നെടുവീര്‍പ്പോടെ നോക്കി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട മിഡില്‍ക്ലാസ്സ്‌ ജന്മങ്ങള്‍..!

നന്ദി പൂര്‍വം ചിലരെ സ്മരിക്കട്ടെ..

ഒരു ലാഭേഛയും കൂടാതെ ഒമാനിലെ സാമൂഹ്യ പ്രശ്നങ്ങളിലെ നിതാന്ത സാനിദ്ധ്യമായ പി.എം.ജാബിര്‍ എന്ന ജാബിര്‍ ഇക്ക. വ്യക്തമായ ഉപദേശം തന്ന അദ്ദെഹം, എല്ലാ ഘട്ടത്തിലും ഏത്‌ സഹാത്തിനും സന്നദ്ധനായ ഇന്ത്യന്‍ എംബസി സെക്കന്റ്‌ സെക്രട്ടരി ശ്രി.ബാനര്‍ജീ.എംബസ്സി ലായര്‍ ശ്രീമതി ദീപ, പിന്നെ ഞങ്ങളുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മീതെ വളരെ ക്ഷ്മയോടെ ഞങ്ങളൂടെ പരാതികള്‍ കൈകാര്യം ചെയ്ത ലേബര്‍ ഉദ്യൊഗസ്ഥന്‍ ആമര്‍ തുടങ്ങിയവര്‍....അവകാശങ്ങള്‍ കിട്ടൂന്നതും കിട്ടാതിരിക്കുന്നതും ഇനി വിധി ഹിതം പോലെ..

Monday, October 12, 2009

ഒരു രാത്രിക്കുറിപ്പ്‌~

ഒരു രാത്രിക്കുറിപ്പ്‌...1

ഉച്ചക്ക്‌ ഒരു 3 മണിയോടെ ഇന്റര്‍കോമില്‍ സുഹൃത്തിന്റെ ചോദ്യം. 'ഹെയ്‌..ഇന്നു വൈകുന്നേരം ഒരു മാര്യേജ്‌ പാര്‍ട്ടി ഉണ്ട്‌.. നീ വരുന്നോ?' രണ്ടാമതൊന്നാലോചിക്കാതെ 'ഞാനും ഉണ്ടേയ്‌' എന്നു പറഞ്ഞു.. പിന്നെയാണു ഓര്‍ത്തത്‌.. കണവനോട്‌ ചോദിക്കണമല്ലോ..(ആര്‍ഷഭാരത സംസ്കാരം ആയിപ്പോയില്ലേ..) ഉടനെ തന്നെ ചേട്ടനെ സോപ്പിട്ടു.. 'അതേയ്‌..ഇന്നു വൈകിട്ട്‌ ഒരു മാര്യേജ്‌ പാര്‍ട്ടി ഉണ്ടെന്ന്.. ഇവിടെ..ഫ്രണ്ട്‌സ്‌..ആഹ്‌.. എല്ലാരും ഉണ്ട്‌.. പൊയ്ക്കോട്ടെ.. അതല്ല.. മാക്സിമം 2-3 മണിക്കൂറുകള്‍.. കുഞ്ഞിനെ നോക്കുമോ,,പ്ലീസ്‌..' ഹാവൂ രക്ഷപ്പെട്ടു.. സംഗതി ഓക്കെ!

6 മണിക്ക്‌ ഓഫീസ്‌ കഴിഞ്ഞ്‌ വീടെത്തിയപാടെ പാര്‍ട്ടിയ്ക്കു ഏതു ഡ്രസ്സ്‌ ഇടും എന്ന ചിന്താകുഴപ്പത്തില്‍ ആയി..ലേഡീസ്‌ ഒണ്‍ലി പാര്‍ട്ടി അല്ലെ.. രഞ്ജിനി ഹരിദാസ്‌ സ്റ്റൈലില്‍ ഉള്ള ഒരു വെസ്റ്റേണ്‍ ഔട്ട്‌ഫിറ്റ്‌ ആയാലും തരക്കേടില്ലെന്ന് ഒരു സാത്താന്‍ തലയിലിരുന്ന് പറയുന്നു..എന്നാല്‍ അങ്ങനെ തന്നെ!


ഷാര്‍പ്‌ 8 മണിക്കു അവള്‍ വന്നു-കുല്‍തൂം- 'ജെയ്‌.. നീ റെഡി ആയില്ലേ.. മറ്റു രണ്ടു പേരെയും കൂടെ പിക്ക്‌ ചെയ്യണം..' Maria Carey, Camry-യില്‍ ഇരുന്നു തകര്‍ത്തു പാടുന്നു... 'O Holy Night.... അതൊന്നും പോരെന്ന് തോന്നിയിട്ടാവണം അത്‌ ലബനീസ്‌ സിംഗര്‍ Fairuz-ന്റെ പാട്ടുകളിലേക്ക്‌ മാറി.. അങ്ങനെ ഫാസ്റ്റ്‌ ട്രാക്കിലൂടെ കുറച്ച്‌ നേരമായി പൊയ്ക്കൊണ്ടിരിക്കുന്നു.. റഡാര്‍ ക്യാമറ-യുടെ അടുത്തെത്തുമ്പോള്‍ അവള്‍ വേഗം കുറയ്ക്കുന്നുണ്ട്‌... കുറച്ച്‌ ദൂരം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന ലമീസ്‌ ചോദിച്ചു.. 'കുല്‍തൂം, നമ്മള്‍ 'Quantab'നു അടുത്തെത്തിയിരിക്കുന്നു.. Al Bustahan Palace ലോ മറ്റോ ആണോ പാര്‍ട്ടി..?' അവള്‍ 'കൂള്‍' ഭാവത്തില്‍, yaa banath (Oh girls).. Actually I don�t know where is the hall, Let me check with my sis�..

വണ്ടി ഒരരികില്‍ ഒതുക്കി ഇട്ടുകൊണ്ട്‌ സിസ്റ്ററെ വിളിച്ചു.. 'യാ ..ജമീല..' എന്നു തുടങ്ങി, Jumua മാര്‍ക്കറ്റിനു അടുത്താണ്‌ ഹാള്‍ എന്നുറപ്പിച്ചുകൊണ്ട്‌ അവള്‍ വണ്ടി തിരിച്ചു. റോഡില്‍ സ്വന്തം വഴിയിലൂടെ ഒരു പ്രശ്നവും ഉണ്ടാക്കാതെ പോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്‌ ബസ്സ്‌ വഴി നീങ്ങിക്കൊടുക്കുന്നതിനു മുന്‍പെ, രാഖീ സവന്തിന്‌ 'മിക്ക' വക കിട്ടിയ പോലെ ഒരു തകര്‍പ്പന്‍ ചുംബനം.. Camry-യുടെ തൊലി പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.. എന്നാലിനി കല്യാണവും വേണ്ട പാര്‍ട്ടിയും വേണ്ട എന്ന മട്ടില്‍, 'ലഹഫ്‌'(scarf) തലയില്‍ ഉറപ്പിച്ചുകൊണ്ട്‌ അവള്‍ ചാടിയിറങ്ങി. ബസ്സിന്റെ ഡ്രൈവറും വണ്ടി നടുറോഡില്‍ ഉപേക്ഷിച്ചു കൊണ്ട്‌ ഓടി വന്നു.
ഇവള്‍ contact Lens വച്ച കണ്ണുകളിലൂടെ തീ പാറുന്ന ഒരു നോട്ടം ...


അയാള്‍ ന്യായീകരിക്കുന്നു.. 'അന മാഫീ ഗല്‍താന്‍.. ഇന്തി wrong side.' സഹജമായ പ്രതിഷേധത്തോടെ അവള്‍ നിഷേധിച്ചു.. 'ലാ ലാ..' ആളുകള്‍ കൂടുന്നു.. സര്‍വീസ്‌ റോഡ്‌ ആണെങ്കിലും വണ്ടികള്‍ കൂടുന്നു.. പോലീസിനെ വിളിക്കണോ സംഗതി ഒതുക്കണോ എന്നായി.. അവള്‍ പറഞ്ഞു 'എന്റെ സുഹൃത്ത്‌ പൊലീസില്‍ ഉണ്ട്‌ അവനെ വിളിക്കാം..' ശരി വിളിക്കാം എന്നായി ഡ്രൈവറും... സൈഡിലുള്ള പുല്‍ത്തകിടിയില്‍ തല്‍പരകക്ഷികള്‍ കുത്തിയിരുപ്പ്‌ തുടങ്ങി..

കുല്‍തൂമിനോട്‌ ഇടയ്ക്കവര്‍ അന്വേഷിക്കും.. 'എവിടെ സുഹൃത്ത്‌..?' കുതിരവട്ടം പപ്പു സ്റ്റെയിലില്‍ 'ഇപ്പൊ വരും.. അടുത്തുണ്ട്‌' എന്ന് അവള്‍.. അങ്ങനെ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ്‌ സുഹൃത്ത്‌ വന്നു.. അരബ്‌ അഭിവാദ്യ ശൈലിയില്‍ ഡ്രൈവറും സുഹൃത്തും സംഭാഷണം ആരംഭിച്ചു.. ശേഷം വളരെ സൗഹാര്‍ദ്ദത്തില്‍ ഡ്രൈവര്‍ അങ്ങേരുടെ പാട്ടിനുപോയി.. സുഹൃത്ത്‌ പാഞ്ഞുവന്ന് ഇവളെ കുറെ വഴക്ക്‌ പറഞ്ഞു.. അറിയണ പോലീസ്‌ നാട്ടില്‍ ആയാലും ഗള്‍ഫില്‍ ആയാലും രണ്ട്‌ ഇടി കൂടുതല്‍ കൊടുക്കും എന്നു പറയുന്നത്‌ നേരുതന്നെ!

(തുടരും..)


ഒരു രാത്രിക്കുറിപ്പ്‌...2

അങ്ങനെ ഒരു വിധം ഹാളില്‍ എത്തി. 'അതിവിശാലമായ ഷോ റൂം' എന്നുപറയുന്നത്‌ പോലെ, Western-Arabic Collabaration-ല്‍ ഉള്ള വേഷവിധാനത്തില്‍ ഒരുപാടു സുന്ദരികള്‍ താളത്തില്‍ നൃത്തം ചവിട്ടുന്നു.. Swahili കല്ല്യാണം ആയതുകൊണ്ട്‌, മ്യൂസിക്കിന്‌ ഒരു 'സാംബാ' ടച്ച്‌!!

കുറച്ച്‌ കഴിഞ്ഞപ്പൊല്‍ മൈക്കില്‍ അറിയിപ്പുണ്ടായി.. 'രാജകുമാരി ഇതാ എഴുന്നള്ളുന്നൂ' എന്നു പറയുന്നതുപോലെ.. വധു വരുന്നു.. എല്ലാ മഹിളാരത്നങ്ങളും 'വായ്ക്കുരവ' ഇട്ടു.. ആദ്യം ഒരു കൊച്ചുപെണ്‍കുട്ടി, കാര്‍പെറ്റിലൂടെ പനിനീര്‍ ദളങ്ങള്‍ വിതറി പതുക്കെ പതുക്കെ മുന്നോട്ടു നടന്നു.. പിന്നില്‍ അതിലും പതുക്കെ..(മന്ദം മന്ദം), വെളുത്ത നിറത്തില്‍ കല്ലുകള്‍ പതിപ്പിച്ച വിവാഹവസ്ത്രം അണിഞ്ഞ്‌, കയ്യില്‍ ഫ്ലവര്‍ ബൊക്കയും പിടിച്ച്‌, അവളുടെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസത്തിലേക്ക്‌ വധു ചുവടുകള്‍ വയ്ക്കുന്നു..

ഇത്തിരി കഴിഞ്ഞപ്പോള്‍ വീണ്ടും അറിയിപ്പ്‌.. അത്‌ വരന്റെ വരവാണ്‌..2 അകമ്പടി തോഴന്മാരൊപ്പം വരനും എത്തി..പരമ്പരാഗത അറബിക്‌ വേഷമാണ്‌.. വീണ്ടും വായ്ക്കുരവ.. നന്നായി വിതാനിച്ച സ്റ്റജിലേക്ക്‌ വരന്‍ കയറി.. അവള്‍ക്ക്‌ പ്രേമപൂര്‍വ്വം ഒരു മുത്തം നല്‍കിയിട്ട്‌ അവര്‍ ഫോട്ടോ സെഷനിലേക്ക്‌.. ഞങ്ങള്‍ 'നമുക്കിനി എന്തു കാര്യം' എന്ന മട്ടില്‍ ബുഫെ സെഷനിലേക്കും..

ടീം ലീഡര്‍ ഏതായാലും ഞങ്ങല്‍ക്കു നാലുപേര്‍ക്കുമുള്ള food-ഉം സംഘടിപ്പിച്ചു തന്നു.. സ്വൈര്യമായി കഴിക്കാമല്ലോ എന്നുകരുതി ഞങ്ങള്‍ parking-ലേക്കു നടന്നു.. ചൂടും വിശപ്പും കാരണം കാറിനകത്തേക്കു കയറി ഞങ്ങല്‍ വളരെ concentration-ഓടെ പെട്ടെന്ന് തന്നെ പ്ലേറ്റ്‌ കാലിയാക്കി.. ഇതിനകം കുല്‍തൂം ഫോണും ഡ്രൈവിംഗും മാനേജ്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു.. ഇടയ്ക്ക്‌ Mirinda Can എടുക്കുന്നതിനിടെ ഞാന്‍ അന്വേഷിച്ചു 'അല്ലാ, നീ കഴിച്ചില്ലേ?'.. 'Oh GOD My food is on top of the car!!!'.. ചാടി ഇറങ്ങി അവള്‍ അതുമെടുത്ത്‌ അകത്ത്‌ സ്ഥാപിച്ചിട്ട്‌, ഓരോരുത്തരെയും അവരവരുടെ താവളങ്ങളില്‍ ഇറക്കി വിട്ടു.. 'നാളെ എനിക്കൊരു sick leave പറഞ്ഞേക്കണേ.. എന്റെ ബോയ്‌ ഫ്രണ്ട്‌ എന്നെ wait ചെയ്യുന്നു...' എന്ന് പറഞ്ഞ്‌ അവളും തിരിച്ചു..

ശുഭരാത്രി!!!!
ജാലകം