ചെറിയ കുട്ടിയായിരുന്നപ്പോൾ ജാതിപരമായി നേരിടേണ്ടി വന്ന ഏറ്റവും നിഷ്കളങ്കമായ ചോദ്യം ‘നീ എന്താ പൊട്ട് വെയ്ക്കാത്തത് എന്നായിരുന്നു. മുസ്ലീം എന്തു കൊണ്ട് പൊട്ട് വെയ്ക്കാൻ പാടില്ല എന്ന് അറിയില്ലായിരുന്നു. “പാടില്ല ” എന്ന് പാടിപ്പതിഞ്ഞ ഉത്തരം ഞാൻ എന്റെ കൂട്ടുകാർക്ക് കൊടുത്തു. എന്നിട്ട് ആരും കാണാതെ അവർ തരുന്ന പൊട്ടുകൾ വെച്ച് നോക്കി എനിക്ക് ചേരുന്നുണ്ടോ എന്നു ചോദിച്ചു. നെറ്റിയോട് നെറ്റി ചേർത്ത് ഒട്ടിച്ച് തരാറുള്ള ചാന്ത് ചിലപ്പോൾ മായ്ക്കാൻ മറന്ന് വീട്ടിൽ പോകും. കർശന നിലപാടുകൾ ഒന്നുമില്ലെങ്കിലും “അത് നമുക്ക് പാടില്ല, മുഖം കഴുകി വരൂ” എന്ന ശാസനത്തുമ്പിൽ പൊട്ട് അലിഞ്ഞില്ലാതെയായി.
കുറച്ച് കൂടെ വലുതായി തട്ടമിടാൻ തുടങ്ങിയപ്പോൾ കൂട്ടുകാരിൽ നിന്ന് നേരിട്ട ചോദ്യം മുസ്ലീമിൽ നിങ്ങളേതാ ജാതി സുന്നിയോ മുജാഹിദോ എന്നതായിരുന്നു. ചങ്ങാതീ ഇസ്ലാമിൽ ജാതി വ്യവസ്ഥ ഇല്ലെന്നും സമത്വവും ഏകത്വവും മാത്രമാണ് അതിന്റെ അസ്ഥിത്വം എന്നും ഒക്കെ എന്റെ ചെറിയ അറിവുകൾ ഞാൻ അവരിലേക്കും പകർന്നു. എന്നിട്ടും കൂട്ടുകാരിൽ അവിശ്വാസം തെളിഞ്ഞു നിന്നു.എങ്ങിനെ അവിശ്വാസം ഇല്ലാതിരിക്കും..? നോട്ടീസ് യുദ്ധങ്ങളും മൈക്ക് യുദ്ധങ്ങളുംകൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളൂന്ന പുരോഗമനാശയ സംഘടനകളും, കുറച്ച് കൂടെ പരമ്പര്യ വാദങ്ങൾ ഉള്ള സംഘടനകളും ഞങ്ങളുടെ ആരോഗ്യപരമായ സംവാദങ്ങളിൽ പലപ്പോഴും കടന്നു വന്നു.
മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ ജീവിതത്തിലെയും വിദ്യാഭ്യാസത്തിലെയും വലിയ മുന്നേറ്റങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന, സമൂഹത്തിലെ വിപത്തുകളായ സ്ത്രീധനത്തിനും മറ്റുമൊക്കെ എതിരേ യുദ്ധം പ്രഖ്യാപിച്ച മുജാഹിദ് ആദർശങ്ങളോട് താദാത്മ്യം പ്രാപിച്ചപ്പോൾ ഞാൻ കരുതി ഞാൻ സുന്നി അല്ല മുജാഹിദ് ആണെന്ന്.
പിന്നെയും ലോകമെന്റെ മുന്നിൽ വിശാലമായി. അറബി നാട്ടിൽ കൂടെ ജോലി ചെയ്യുന്ന അറബ് കൂട്ടുകാരികൾ ചില സൌഹൃദ ഭാഷണങ്ങൾക്കിടയ്ക്ക് ചോദിച്ചു. നീ സുന്നി ആണോ ഷിയാ ആണോ? അതിനു മുൻപ് ഇറാഖിലും പാകിസ്ഥാനിലുമൊക്കെ കേട്ടിട്ടുള്ള സംഘട്ടന വാർത്തകളിലെ ഒരു പദം മാത്രം ആയിരുന്നു ഷിയ എനിക്ക്. ഞാൻ വീണ്ടും എന്നെ തിരുത്തി. ഞാൻ സുന്നി തന്നെ ആയിരിക്കും. പ്രവാചക ഗുരു ജീവിതത്തിൽ പകർത്തെണ്ടുന്ന കാര്യങ്ങൾ സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി കാണിച്ച് തന മഹാ മനീഷി ആണല്ലൊ. (സുന്നത് )അതു പിൻ പറ്റുന്നവർ (അതിനു ശ്രമിക്കുന്നവർ) ആണല്ലോ സുന്നികൾ ..അപ്പോൾ ഞാൻ സുന്നി തന്നെ. ഞാൻ ഉറപ്പിച്ചു.
പിന്നെ ഷിയാ എന്തെന്നായി എന്റെ അന്വേഷണം. പലരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ വിവരം ശേഖരിച്ചു. പ്രവാചക കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്നവർ ആണ് ഷിയാക്കൾ. അവർ ഖുലഫാ ഉർ റാഷിദുനിലെ (Rightly Guided Caliphs)ആദ്യ മൂന്നു ഖലീഫമാരെ അവർ മാനിക്കുന്നില്ല(അബൂ ബക്കർ, ഉമർ , ഉത്മാൻ).മറിച്ച് പ്രവാചകനു ശേഷം മരുമകനയ അലിയിൽ ആണ് അവർ നേതൃത്വം കാണുന്നത്.
ബദർ ഉഹദ് യുദ്ധങ്ങൾക്ക് ശേഷം കർബലയിൽ നടന്ന രക്തവിപ്ലവത്തെ അവർ നെഞ്ചോട് ചേർക്കുന്നു...പ്രവാചക പുത്രിയെയും പൗത്രന്മാരെയും അതിരറ്റ് സ്നേഹിക്കുന്നു. ചാന്ദ്രമാസങ്ങളിലെ മുഹറത്തിൽ യുദ്ധാനുസ്മറണ നടത്തുകയും ’മാതം‘ എന്ന പ്രതീകാത്മകമായ ദുഖാചരണം നടത്തുകയും ചെയ്യുന്നു.!
അവിടെയും നില്ക്കുന്നില്ല സംശയം. ഷിയാ വിഭാഗത്തിലും അനേകം വിഭാഗങ്ങൾ.ഇസ്മായിലി വിഭാഗവും ഇന്ത്യയിലെ ബൊഹ്ര വിഭാഗവും അവയിൽ ചിലത് മാത്രം.
തൗഹീദ് അഥവാ ഏകദൈവ സന്ദേശവും മനുഷ്യന് വർഗ്ഗ വർണ്ണ വിവേചനം ഇല്ലെന്നും പഠിപ്പിക്കുന്ന സുന്ദരമായ ആശയങ്ങൾ ഉള്ള ഇസ്ലാമിൽ ഇത്ര അധികം വിഭാഗങ്ങളോ?! സംശയങ്ങൾ തീരുന്നില്ല. അന്വേഷണങ്ങളും.!
തന്നെ എല്ലാദിവസവും അധിക്ഷേപങ്ങളാലും മാലിന്യങ്ങളാലും ഉപദ്രവിച്ച സ്ത്രീയെ പല ദിവസം കാണാതെ ആയപ്പോൾ അവരുടെ സുഖ വിവരം അന്വേഷിച്ച് പോയ, ക്ഷമ ആയുധമാക്കിയ , പ്രവാചക ഗുരുവിന്റെ അനുയായികളെ എവീടെയാണ് കാണാനാവുക? കീഴൊതുങ്ങി ജീവിക്കുന്ന ,അയല്പക്കത്തെ വിശപ്പിനുത്തരം നല്കുന്ന, ക്ഷമ കവചമാക്കിയ അന്യനെ ഭർത്സിക്കാത്ത പ്രവാചകാനുയായികളെ എവിടെയാണ് കാണാനാവുക? യഥാർത്ഥ മനുഷ്യനിലേക്കും മാനവികതയിലേക്കും നീളുന്ന പാതകളിൽ എവിടെ വച്ചെങ്കിലും ആർദ്ര മാനസമുള്ള മനുഷ്യരെ കണ്ടെത്തും എന്ന വിശ്വാസത്തോടെ , ഏവർക്കും നന്മയുടെ വ്രത ദിനങ്ങൾ നേരുന്നു.
Smiling in your brother’s face is an act of charity.
So is enjoining good and forbidding evil,
giving directions to the lost traveller,
aiding the blind and
removing obstacles from the path.
(Graded authentic by Ibn Hajar and al-Albani: Hidaayat-ur-Ruwaah, 2/293)”
― Muhammad (PBUH)
—കുറച്ച് കൂടെ വലുതായി തട്ടമിടാൻ തുടങ്ങിയപ്പോൾ കൂട്ടുകാരിൽ നിന്ന് നേരിട്ട ചോദ്യം മുസ്ലീമിൽ നിങ്ങളേതാ ജാതി സുന്നിയോ മുജാഹിദോ എന്നതായിരുന്നു. ചങ്ങാതീ ഇസ്ലാമിൽ ജാതി വ്യവസ്ഥ ഇല്ലെന്നും സമത്വവും ഏകത്വവും മാത്രമാണ് അതിന്റെ അസ്ഥിത്വം എന്നും ഒക്കെ എന്റെ ചെറിയ അറിവുകൾ ഞാൻ അവരിലേക്കും പകർന്നു. എന്നിട്ടും കൂട്ടുകാരിൽ അവിശ്വാസം തെളിഞ്ഞു നിന്നു.എങ്ങിനെ അവിശ്വാസം ഇല്ലാതിരിക്കും..? നോട്ടീസ് യുദ്ധങ്ങളും മൈക്ക് യുദ്ധങ്ങളുംകൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളൂന്ന പുരോഗമനാശയ സംഘടനകളും, കുറച്ച് കൂടെ പരമ്പര്യ വാദങ്ങൾ ഉള്ള സംഘടനകളും ഞങ്ങളുടെ ആരോഗ്യപരമായ സംവാദങ്ങളിൽ പലപ്പോഴും കടന്നു വന്നു.
മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ ജീവിതത്തിലെയും വിദ്യാഭ്യാസത്തിലെയും വലിയ മുന്നേറ്റങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന, സമൂഹത്തിലെ വിപത്തുകളായ സ്ത്രീധനത്തിനും മറ്റുമൊക്കെ എതിരേ യുദ്ധം പ്രഖ്യാപിച്ച മുജാഹിദ് ആദർശങ്ങളോട് താദാത്മ്യം പ്രാപിച്ചപ്പോൾ ഞാൻ കരുതി ഞാൻ സുന്നി അല്ല മുജാഹിദ് ആണെന്ന്.
പിന്നെയും ലോകമെന്റെ മുന്നിൽ വിശാലമായി. അറബി നാട്ടിൽ കൂടെ ജോലി ചെയ്യുന്ന അറബ് കൂട്ടുകാരികൾ ചില സൌഹൃദ ഭാഷണങ്ങൾക്കിടയ്ക്ക് ചോദിച്ചു. നീ സുന്നി ആണോ ഷിയാ ആണോ? അതിനു മുൻപ് ഇറാഖിലും പാകിസ്ഥാനിലുമൊക്കെ കേട്ടിട്ടുള്ള സംഘട്ടന വാർത്തകളിലെ ഒരു പദം മാത്രം ആയിരുന്നു ഷിയ എനിക്ക്. ഞാൻ വീണ്ടും എന്നെ തിരുത്തി. ഞാൻ സുന്നി തന്നെ ആയിരിക്കും. പ്രവാചക ഗുരു ജീവിതത്തിൽ പകർത്തെണ്ടുന്ന കാര്യങ്ങൾ സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി കാണിച്ച് തന മഹാ മനീഷി ആണല്ലൊ. (സുന്നത് )അതു പിൻ പറ്റുന്നവർ (അതിനു ശ്രമിക്കുന്നവർ) ആണല്ലോ സുന്നികൾ ..അപ്പോൾ ഞാൻ സുന്നി തന്നെ. ഞാൻ ഉറപ്പിച്ചു.
പിന്നെ ഷിയാ എന്തെന്നായി എന്റെ അന്വേഷണം. പലരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ വിവരം ശേഖരിച്ചു. പ്രവാചക കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്നവർ ആണ് ഷിയാക്കൾ. അവർ ഖുലഫാ ഉർ റാഷിദുനിലെ (Rightly Guided Caliphs)ആദ്യ മൂന്നു ഖലീഫമാരെ അവർ മാനിക്കുന്നില്ല(അബൂ ബക്കർ, ഉമർ , ഉത്മാൻ).മറിച്ച് പ്രവാചകനു ശേഷം മരുമകനയ അലിയിൽ ആണ് അവർ നേതൃത്വം കാണുന്നത്.
ബദർ ഉഹദ് യുദ്ധങ്ങൾക്ക് ശേഷം കർബലയിൽ നടന്ന രക്തവിപ്ലവത്തെ അവർ നെഞ്ചോട് ചേർക്കുന്നു...പ്രവാചക പുത്രിയെയും പൗത്രന്മാരെയും അതിരറ്റ് സ്നേഹിക്കുന്നു. ചാന്ദ്രമാസങ്ങളിലെ മുഹറത്തിൽ യുദ്ധാനുസ്മറണ നടത്തുകയും ’മാതം‘ എന്ന പ്രതീകാത്മകമായ ദുഖാചരണം നടത്തുകയും ചെയ്യുന്നു.!
അവിടെയും നില്ക്കുന്നില്ല സംശയം. ഷിയാ വിഭാഗത്തിലും അനേകം വിഭാഗങ്ങൾ.ഇസ്മായിലി വിഭാഗവും ഇന്ത്യയിലെ ബൊഹ്ര വിഭാഗവും അവയിൽ ചിലത് മാത്രം.
തൗഹീദ് അഥവാ ഏകദൈവ സന്ദേശവും മനുഷ്യന് വർഗ്ഗ വർണ്ണ വിവേചനം ഇല്ലെന്നും പഠിപ്പിക്കുന്ന സുന്ദരമായ ആശയങ്ങൾ ഉള്ള ഇസ്ലാമിൽ ഇത്ര അധികം വിഭാഗങ്ങളോ?! സംശയങ്ങൾ തീരുന്നില്ല. അന്വേഷണങ്ങളും.!
തന്നെ എല്ലാദിവസവും അധിക്ഷേപങ്ങളാലും മാലിന്യങ്ങളാലും ഉപദ്രവിച്ച സ്ത്രീയെ പല ദിവസം കാണാതെ ആയപ്പോൾ അവരുടെ സുഖ വിവരം അന്വേഷിച്ച് പോയ, ക്ഷമ ആയുധമാക്കിയ , പ്രവാചക ഗുരുവിന്റെ അനുയായികളെ എവീടെയാണ് കാണാനാവുക? കീഴൊതുങ്ങി ജീവിക്കുന്ന ,അയല്പക്കത്തെ വിശപ്പിനുത്തരം നല്കുന്ന, ക്ഷമ കവചമാക്കിയ അന്യനെ ഭർത്സിക്കാത്ത പ്രവാചകാനുയായികളെ എവിടെയാണ് കാണാനാവുക? യഥാർത്ഥ മനുഷ്യനിലേക്കും മാനവികതയിലേക്കും നീളുന്ന പാതകളിൽ എവിടെ വച്ചെങ്കിലും ആർദ്ര മാനസമുള്ള മനുഷ്യരെ കണ്ടെത്തും എന്ന വിശ്വാസത്തോടെ , ഏവർക്കും നന്മയുടെ വ്രത ദിനങ്ങൾ നേരുന്നു.
Smiling in your brother’s face is an act of charity.
So is enjoining good and forbidding evil,
giving directions to the lost traveller,
aiding the blind and
removing obstacles from the path.
(Graded authentic by Ibn Hajar and al-Albani: Hidaayat-ur-Ruwaah, 2/293)”
― Muhammad (PBUH)