Thursday, December 5, 2013

നോവിന്റെ പെണ്‍ചിറകുകൾ - (പുടവയുടെ പ്രവാസ പതിപ്പിന് എഴുതിയത്)



പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരനു പൈസ കൊടുത്ത് കൈ വലിക്കുന്നതിനിടെ ജപമാലകളും പ്രാർത്ഥനാ  സൂക്തങ്ങളും കൊരുത്തിട്ട ഒരു കുഞ്ഞു കൈ ഗ്ലാസിനിടയിലൂടെ നീണ്ടു. പുറകിൽ കറുത്ത പർദ്ദയിൽ പൊതിഞ്ഞ ചെളി പിടിച്ച ഒരു വെളുത്ത മുഖവും . 

ഇന്ധനം നിറയ്ക്കുന്നതിനിടയ്ക്ക് ജീവനക്കാരനോട് മിണ്ടാൻ എടുത്ത അൽപ നേരത്തിനിടയ്ക്ക്   അകത്തേക്ക് കയറിയ തീക്ഷ്ണ സൂര്യനോട്  മുഖം  കോട്ടി ഇരിക്കുകയായിരുന്നു  ഞാൻ. ചൂടിനെ പുറത്താക്കാനും എയർ  കണ്ടീഷന്റെ  ശീതളിമയിലേക്ക് വേഗത്തിൽ മടങ്ങാനും വേണ്ടി , ഞാൻ അവളോട്‌ നിഷേധ ഭാവത്തിൽ തലയാട്ടുമ്പോഴേക്കും എന്റെ ഭർത്താവ് അതിലൊന്ന് വാങ്ങിയിരുന്നു. വെൽ വെറ്റ്  തുണിയിൽ തുന്നിപ്പിടിപ്പിച്ച യാത്രയിൽ സംരക്ഷണം തേടിയുള്ള   പ്രാർത്ഥന   ഒരു റിയാലിൽ കുറഞ്ഞ്  കടയിൽ  കിട്ടുമല്ലോ എന്ന എന്റെ ചോദ്യക്ക ണ്ണുകൾക്ക്  അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. "അവളും പ്രവാസി ആണ് നമ്മളെ പോലെ, പക്ഷെ അവൾ രാജ്യമില്ലാത്ത പ്രവാസി . നമുക്ക് തിരിച്ചു പോകാൻ രാജ്യം എങ്കിലും ഉണ്ട്..! " 

എന്റെ നോട്ടം പൊടുന്നനെ പിറകിലെ സീറ്റിൽ നോമ്പിന്റെ യും ചൂടിന്റെയും ആലസ്യത്തിൽ മയങ്ങിക്കിടക്കുന്ന, ആ പലസ്തീൻ പെണ്‍ കിടാവിനോപ്പം പോന്ന എന്റെ മകൾക്ക് മേലെ  പാറി വീണു. പിന്നെ എന്റെ മനസ്സഞ്ചാരങ്ങൾ  അവളുടെ ശൈശവത്തിലെക്കും ഹാജറാ  ദീദിയിലെക്കും പിറകിലേക്ക് പിച്ച വെച്ചു .  രാജ്യമുണ്ടെങ്കിലും എപ്പോഴും ദേശാടന പക്ഷികളെ പോലെ തിരിച്ചു പറക്കുന്ന ഞാനടക്കമുള്ള ചില പെണ്‍  പ്രവാസങ്ങലിലേക്കും അത് ആയത്തിൽ നീണ്ടു.

 നാല്പത്തി അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞു മകളെ ആരെ ഏൽപ്പിച്ചാണ് ജോലിയിൽ  തിരികെ പ്രവേശിക്കേണ്ടത് എന്ന എന്റെ ആകുലതകൾക്ക്  മുന്നിലേക്ക് ദൈവം പറഞ്ഞയച്ചത് പോലെ വന്നു വന്നു ചേർന്നതാണ് ഹാജറ  ദീദി. അവരുടെ പ്രവാസത്തിന്റെ മൂന്നാം ഊഴമായിരുന്നു അത്. ഏഴാം മാസം നാട്ടു നടപ്പനുസരിച്ച് അമ്മ വീട്ടിൽ പ്രസവത്തിനു പോയ ദീദിക്ക് പിന്നീട് ഒരിക്കലും ഭർത്താവിന്റെ സംരക്ഷണയിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞില്ല . വൃദ്ധ പിതാവിന്റെ മരണവും നാലഞ്ച് അനുജത്തിമാരും രണ്ട് അനുജന്മാരും മാതാവും അടങ്ങിയ കുടുംബത്തിനു അര വയറെങ്കിലും നിറച്ചുണ്ണാൻ വേണ്ടി  ആയിരിന്നു , കിട്ടിയ വിസയിൽ ഭാഷയറിയാത്ത മറ്റൊരു രാജ്യത്തേക്ക് അവർ തനിച്ച് പറന്നിറങ്ങിയത്. വയസ്സൻ അറബിയുടെ കാമാർത്തിക്ക് മുന്നിൽ ഭയന്ന് ചൂളി നില്ക്കേണ്ടി വന്നതും  അയാളുടെ ഭാര്യയുടെ സഹായത്തോടു കൂടെ തന്നെ രക്ഷപ്പെട്ടതുമായ  കഥ പറയുമ്പോൾ ഇപ്പോഴും ആ നല്ല സ്ത്രീയോടുള്ള യോടുള്ള നന്ദി അവരുടെ കണ്ണുകളിൽ തിളങ്ങും. പ്രാരാബ്ധങ്ങൾ അവരെ  വീണ്ടും വീണ്ടും പ്രവാസത്തിന്റെ  കരിം കുപ്പായം എടുത്തണിയിപ്പിച്ചു .പാൽ  മണം മാറും  മുൻപ് അനുജത്തിമാരുടെ കൈകളിൽ ഏൽപ്പിച്ച് കൊടുത്ത ഹാജറ  ദീദിയുടെ മകൻ ഇന്ന് ഇരുപതുകളിലെത്തിയ  യുവാവായി. താഴെയുള്ളിത്തിരി പോന്ന കിടാങ്ങൾ ക്കൊക്കെയും കുടുബം ആയി .എങ്കിലും  തീരാത്ത ആവലാതികളുമായി  ഇത്തവണയും നാട്ടിലേക്ക് അവധിക്ക് പോവുമ്പോൾ  അത്തറു കുപ്പികളും സോപ്പുകളും ബദാം പായ്ക്കറ്റുകളും കുത്തി നിറച്ച  പെട്ടികളുമായി മുൻ  വരിയിൽ വീണു പോയ പല്ലിന്റെ വിടവും കാട്ടി നിറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് നടന്നകലുമ്പോൾ അവർ പറഞ്ഞു ; ഒരിക്കൽ കൂടി വരണം അഞ്ചു സെന്റ്‌ കിടപ്പാടം ഇനിയും ആയിട്ടില്ല .

പ്രവാസത്തിലെ പുരുഷപക്ഷത്തോളം  ഇല്ലെങ്കിലും, ദൈവ വിധിക്ക് മുന്നില് നിസ്സഹായതയും ദൃഡ നിശ്ചയവും കൂടിക്കലരുമ്പോൾ മാതൃത്വം  മറന്നു വെക്കുന്ന ഹാജറമാർ അനേകായിരം ഉണ്ട് . ഇന്തോനേഷ്യയിൽ  നിന്നും ഫിലിപ്പൈൻസിൽ  നിന്നും ശ്രീലങ്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമൊക്കെ ആയി ഒരുപാട് . അവരിൽ  വീട്ടു ജോലിക്കാരും ആതുര ശുശ്രൂഷകരിലെ ഒരു വലിയ വിഭാഗവും മറ്റു ജോലിക്കാരും ഉൾപ്പെടും . സമൂഹത്തിന്റെ താഴെ ത്തട്ടിൽ നില്ക്കുന്ന ഇവർക്കിടയിൽ  ചൂഷണത്തിന്റെ ചെന്നായ് കുപ്പായം അണിഞ്ഞ ദല്ലാളുമാരും കൂട്ടിക്കൊടുപ്പുകാരും ഉണ്ടാകും! ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്‍ മനസ്സുകളെ ശരീരം ആയി മാത്രം കാണുന്ന ആർത്തി പൂണ്ട ആണ്‍ നോട്ടങ്ങൾ അവർക്ക് മേൽ ചെന്ന് പതിക്കും !  എന്നാലും   വീണ്ടും ഇണയില്ലാതെ പറക്കുന്ന പെണ്‍ പക്ഷികൾ ചിറകു പൊള്ളി യാത്ര തുടരും 

പ്രവാസം ഒരു കലഹം ആണെന്നാണ്‌ എനിക്ക് തോന്നാറുള്ളത്. നിരന്തരമായ കലഹം. വിരഹത്തോടും ഇല്ലായ്മകളോടും  പ്രാരബ്ധങ്ങളോടും  ഗൃഹാതുരത്വത്തോടും  സുഖ ലോലുപതകളോടും  ഉള്ള കലഹം! കലഹത്തിന്റെ നൈരന്തര്യം ! കലഹിച്ച് കലഹിച്ച് അവസാനം കലഹത്തോട്  സമരസപ്പെട്ട് പോവുന്ന പ്രവാസത്തിന്റെ ചില പെണ്ണി ടങ്ങൾ  ഇങ്ങനെയും !

Saturday, October 5, 2013

MV Logos HOPE - The Largest Floating Book Stall of World

Inside the Ship Book Stall
One afternoon my mother came from office and  told us ‘‘we are going to see a ship!!’’ It was my dream to go to a ship. I and my Sibling became so excited on hearing this. She told us world’s largest floating book stall cum library, MV Logos Hope is harbored at sultan Quaboos Port of Muttrah , Oman .  

With My Sister Amina
So, we are going to see it!! I was eagerly waiting to become Friday afternoon. We reached at the big Parking space in front of port office. Ship crew members welcomed us and helped us to find a parking slot. They directed us to the place where tickets are sold. The ticket costs just 300 Bz and it was free for children under sixteen years. So only my parents took ticket and  we, children   had a free entry to the ship! 

There was a shuttle bus service to the ship was arranged for the visitors. In the yard of port I saw a lot of big cargo containers. We reached near MV Logos Hope and happily board in the ship. One of the Crew members welcomed us to the ship . She showed us a video and gave some information about the ship and sailing. The captain of the ship is Mr. Tom Dyer from USA.
 We entered to the big hall of Book stall. There were many exciting books. I felt like buying almost all books, because they were so interesting. Many people were there .There was books about, Gardening, Cooking, Animals, Fictions, and Classics etc. We also bought some of them. I owned Dinosaurs, Brain Games; Anne frank’s Diary, Mother Teresa, and Tom Sawyer & Huckleberry Finn and a spelling book for my sister Amina and a coloring book for my brother Armaan.  Then we went through a passage called Journey of life. I couldn’t understand anything, but so many people were taking photos from there. So I think that is a place to take photos. 

A big South African Flute!
After that we went to the down stairs of the ship. We were told there is symphony. The entrance passage was hanged with the flags of different countries like USA, Africa, Australia, China and some European Countries.  It was a wonderful entertaining area. There were real things from different countries. The Crew was dressed up traditional and entertained the public. I saw there some rare musical instruments which I have never seen or heard. A big horn from china, A flute and drum from Africa, Boomerang of Australia and lot other things. We took so many photos from there.

Me and My Mother With Reina fromSouth Korea

  I saw a café also in Ship! Ships also have cafes!! That was interesting information for me!  There was small round glass window near the café. I looked through that I saw the blue sea outside and some other ships harbored in the port.




It was time to exit. I was having a very bad ahead ache also. As my science teacher says the amount of carbon dioxide may increased in atmosphere due to people’s breathing and it was crowded place and closed. But that didn’t let my enthusiasm down. 

My Family In front of MV Logos
Dad's Trial on Big Blow Horn
My Parents told me , I have been to the same ship when I was an infant, But I don’t remember that, So it is not counted to me. This was my first visit to a ship! My mind was still saying to stay there some more time. We came out from MV Logos Hope with Bunch of Books with a hope to read. It was a marvelous experience for me in MV Logos Hope, My first Ship.

The Flag Passage

Written By 

Anaan Noor. S
4th Standard
Indian School Al Mabela
Sultanate of Oman.



Captain Armaan









Friday, July 5, 2013

Miles to go Before I Sleep....


ചെറിയ കുട്ടിയായിരുന്നപ്പോൾ ജാതിപരമായി നേരിടേണ്ടി വന്ന ഏറ്റവും നിഷ്കളങ്കമായ ചോദ്യം ‘നീ എന്താ പൊട്ട് വെയ്ക്കാത്തത്‌ എന്നായിരുന്നു. മുസ്ലീം എന്തു കൊണ്ട് പൊട്ട് വെയ്ക്കാൻ പാടില്ല എന്ന് അറിയില്ലായിരുന്നു. “പാടില്ല ” എന്ന് പാടിപ്പതിഞ്ഞ ഉത്തരം ഞാൻ എന്റെ കൂട്ടുകാർക്ക് കൊടുത്തു. എന്നിട്ട് ആരും കാണാതെ അവർ തരുന്ന പൊട്ടുകൾ വെച്ച് നോക്കി എനിക്ക് ചേരുന്നുണ്ടോ എന്നു ചോദിച്ചു. നെറ്റിയോട് നെറ്റി ചേർത്ത് ഒട്ടിച്ച് തരാറുള്ള ചാന്ത് ചിലപ്പോൾ മായ്ക്കാൻ മറന്ന് വീട്ടിൽ പോകും. കർശന നിലപാടുകൾ ഒന്നുമില്ലെങ്കിലും “അത് നമുക്ക് പാടില്ല, മുഖം കഴുകി വരൂ” എന്ന ശാസനത്തുമ്പിൽ പൊട്ട് അലിഞ്ഞില്ലാതെയായി.

കുറച്ച് കൂടെ വലുതായി തട്ടമിടാൻ തുടങ്ങിയപ്പോൾ കൂട്ടുകാരിൽ നിന്ന് നേരിട്ട ചോദ്യം മുസ്ലീമിൽ നിങ്ങളേതാ ജാതി സുന്നിയോ മുജാഹിദോ എന്നതായിരുന്നു. ചങ്ങാതീ ഇസ്ലാമിൽ ജാതി വ്യവസ്ഥ ഇല്ലെന്നും സമത്വവും ഏകത്വവും മാത്രമാണ്‌ അതിന്റെ അസ്ഥിത്വം എന്നും ഒക്കെ എന്റെ ചെറിയ അറിവുകൾ ഞാൻ അവരിലേക്കും പകർന്നു. എന്നിട്ടും കൂട്ടുകാരിൽ അവിശ്വാസം തെളിഞ്ഞു നിന്നു.എങ്ങിനെ അവിശ്വാസം ഇല്ലാതിരിക്കും..? നോട്ടീസ് യുദ്ധങ്ങളും മൈക്ക് യുദ്ധങ്ങളുംകൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളൂന്ന പുരോഗമനാശയ സംഘടനകളും, കുറച്ച് കൂടെ പരമ്പര്യ വാദങ്ങൾ ഉള്ള സംഘടനകളും ഞങ്ങളുടെ ആരോഗ്യപരമായ സംവാദങ്ങളിൽ പലപ്പോഴും കടന്നു വന്നു.
മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ ജീവിതത്തിലെയും വിദ്യാഭ്യാസത്തിലെയും വലിയ മുന്നേറ്റങ്ങൾക്ക് പ്രാമുഖ്യം നല്കുന്ന, സമൂഹത്തിലെ വിപത്തുകളായ സ്ത്രീധനത്തിനും മറ്റുമൊക്കെ എതിരേ യുദ്ധം പ്രഖ്യാപിച്ച മുജാഹിദ് ആദർശങ്ങളോട് താദാത്മ്യം പ്രാപിച്ചപ്പോൾ ഞാൻ കരുതി ഞാൻ സുന്നി അല്ല മുജാഹിദ് ആണെന്ന്.

പിന്നെയും ലോകമെന്റെ മുന്നിൽ വിശാലമായി. അറബി നാട്ടിൽ കൂടെ ജോലി ചെയ്യുന്ന അറബ് കൂട്ടുകാരികൾ ചില സൌഹൃദ ഭാഷണങ്ങൾക്കിടയ്ക്ക് ചോദിച്ചു. നീ സുന്നി ആണോ ഷിയാ ആണോ? അതിനു മുൻപ് ഇറാഖിലും പാകിസ്ഥാനിലുമൊക്കെ കേട്ടിട്ടുള്ള സംഘട്ടന വാർത്തകളിലെ ഒരു പദം മാത്രം ആയിരുന്നു ഷിയ എനിക്ക്. ഞാൻ വീണ്ടും എന്നെ തിരുത്തി. ഞാൻ സുന്നി തന്നെ ആയിരിക്കും. പ്രവാചക ഗുരു ജീവിതത്തിൽ പകർത്തെണ്ടുന്ന കാര്യങ്ങൾ സ്വന്തം ജീവിതം തന്നെ ഉദാഹരണമാക്കി കാണിച്ച് തന മഹാ മനീഷി ആണല്ലൊ. (സുന്നത് )അതു പിൻ പറ്റുന്നവർ (അതിനു ശ്രമിക്കുന്നവർ) ആണല്ലോ സുന്നികൾ ..അപ്പോൾ ഞാൻ സുന്നി തന്നെ. ഞാൻ ഉറപ്പിച്ചു.

പിന്നെ ഷിയാ എന്തെന്നായി എന്റെ അന്വേഷണം. പലരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ വിവരം ശേഖരിച്ചു. പ്രവാചക കുടുംബത്തെ അതിരറ്റ് സ്നേഹിക്കുന്നവർ ആണ്‌ ഷിയാക്കൾ. അവർ ഖുലഫാ ഉർ റാഷിദുനിലെ (Rightly Guided Caliphs)ആദ്യ മൂന്നു ഖലീഫമാരെ അവർ മാനിക്കുന്നില്ല(അബൂ ബക്കർ, ഉമർ , ഉത്മാൻ).മറിച്ച് പ്രവാചകനു ശേഷം മരുമകനയ അലിയിൽ ആണ്‌ അവർ നേതൃത്വം കാണുന്നത്.
ബദർ ഉഹദ് യുദ്ധങ്ങൾക്ക് ശേഷം കർബലയിൽ നടന്ന രക്തവിപ്ലവത്തെ അവർ നെഞ്ചോട് ചേർക്കുന്നു...പ്രവാചക പുത്രിയെയും പൗത്രന്മാരെയും അതിരറ്റ് സ്നേഹിക്കുന്നു. ചാന്ദ്രമാസങ്ങളിലെ മുഹറത്തിൽ യുദ്ധാനുസ്മറണ നടത്തുകയും ’മാതം‘ എന്ന പ്രതീകാത്മകമായ ദുഖാചരണം നടത്തുകയും ചെയ്യുന്നു.!

അവിടെയും നില്ക്കുന്നില്ല സംശയം. ഷിയാ വിഭാഗത്തിലും അനേകം വിഭാഗങ്ങൾ.ഇസ്മായിലി വിഭാഗവും ഇന്ത്യയിലെ ബൊഹ്ര വിഭാഗവും അവയിൽ ചിലത് മാത്രം.

തൗഹീദ് അഥവാ ഏകദൈവ സന്ദേശവും മനുഷ്യന്‌ വർഗ്ഗ വർണ്ണ വിവേചനം ഇല്ലെന്നും പഠിപ്പിക്കുന്ന സുന്ദരമായ ആശയങ്ങൾ ഉള്ള ഇസ്ലാമിൽ ഇത്ര അധികം വിഭാഗങ്ങളോ?! സംശയങ്ങൾ തീരുന്നില്ല. അന്വേഷണങ്ങളും.!

തന്നെ എല്ലാദിവസവും അധിക്ഷേപങ്ങളാലും മാലിന്യങ്ങളാലും ഉപദ്രവിച്ച സ്ത്രീയെ പല ദിവസം കാണാതെ ആയപ്പോൾ അവരുടെ സുഖ വിവരം അന്വേഷിച്ച് പോയ, ക്ഷമ ആയുധമാക്കിയ , പ്രവാചക ഗുരുവിന്റെ അനുയായികളെ എവീടെയാണ്‌ കാണാനാവുക? കീഴൊതുങ്ങി ജീവിക്കുന്ന ,അയല്പക്കത്തെ വിശപ്പിനുത്തരം നല്കുന്ന, ക്ഷമ കവചമാക്കിയ അന്യനെ ഭർത്സിക്കാത്ത പ്രവാചകാനുയായികളെ എവിടെയാണ്‌ കാണാനാവുക? യഥാർത്ഥ മനുഷ്യനിലേക്കും മാനവികതയിലേക്കും നീളുന്ന പാതകളിൽ എവിടെ വച്ചെങ്കിലും ആർദ്ര മാനസമുള്ള മനുഷ്യരെ കണ്ടെത്തും എന്ന വിശ്വാസത്തോടെ , ഏവർക്കും നന്മയുടെ വ്രത ദിനങ്ങൾ നേരുന്നു.

Smiling in your brother’s face is an act of charity.
So is enjoining good and forbidding evil,
giving directions to the lost traveller,
aiding the blind and
removing obstacles from the path.

(Graded authentic by Ibn Hajar and al-Albani: Hidaayat-ur-Ruwaah, 2/293)”
― Muhammad (PBUH)
 —

Monday, July 1, 2013

കൽപന ചൗള : ഒരു സ്മരണാഞ്ജലി.




ആകാശവിശ്മയങ്ങള്‍ എന്നും മനുഷ്യനെ കൊതിപ്പിച്ചിട്ടുണ്ട്‌. ആകാശത്തോളം വളര്‍ന്ന മനുഷ്യസ്വപ്നങ്ങള്‍ ആകാശവാതിലും താണ്ടി വിദൂരതയിലേക്ക്‌ പറന്നു. അനന്തകോടി നക്ഷത്രങ്ങളിലും ആകാശഗോളങ്ങളിലും കൈയ്യെത്തിച്ചു.ആകാശയാനങ്ങളുടെ സാക്ഷാത്‌ കാരത്തില്‍ മനുഷ്യര്‍ സ്വപ്നത്തില്‍ നിന്നും സ്വപ്നസാക്ഷാത്‌ കാരത്തിന്റെ ദൂരങ്ങള്‍ താണ്ടി. ഡിസ്കവറിയും വൊയേജറും അറ്റ്‌-ലാന്റിസുമൊക്കെ മനുഷ്യഗന്ധം ബഹിരാകാശപഥങ്ങളില്‍ എത്തിച്ചു. ചിലപ്പോഴൊക്കെ ആകാശഗോളങ്ങള്‍ ആയി ചില സ്വപ്നങ്ങള്‍ അനന്തതയില്‍ എരിഞ്ഞമര്‍ന്നു. ചാലഞ്ചറും കൊളംബിയയും അങ്ങനെ അഗ്നിപേടകങ്ങളും ആയി. 1961 ജുലായ്‌ ഒന്നിനാണ് കല്പന ചൗള എന്ന ശാസ്ത്ര പ്രതിഭയുടെ ജനനം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  



ഒരു സ്മരണാഞ്ജലി.



  കല്‍പന! -ആകാശസ്വപ്നങ്ങള്‍ കണ്ണുകളില്‍ ഒളിപ്പിച്ച പെണ്‍കുട്ടി!പിന്നീട്‌ ആകാശ വാതിലുകള്‍ താണ്ടി കണ്ട സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിച്ച്‌ ഒടുവില്‍ ആകാശച്ചെരുവില്‍ കത്തിയമര്‍ന്ന അഗ്നിനക്ഷത്രം.

ഹരിയാനയിലെ കര്‍ണ്ണാലിലേക്ക്‌ കുടിയേറിപ്പാര്‍ത്ത ഒരു പഞ്ചാബി കുടുംബത്തില്‍ ആയിരുന്നു കല്‍പനയുടെ ജനനം.വിഭജനത്തെത്തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപം മൂലം ജന്മദേശം ആയ ഷേഖോപുരയില്‍ നിന്ന് (മുൾട്ടാൻ ജില്ലപാകിസ്താന്‍ ) സര്‍വ്വതും ഉപേക്ഷിച്ച്‌ ഇന്ത്യയില്‍ അഭയം പ്രാപിക്കുകയായിരുന്നു. ബന്‍സാരിലാല്‍ ചൗളയും കുടുംബവും. കല്‍പന ജനിക്കുമ്പോഴും പതിനാറ്‌ അംഗങ്ങള്‍ ഉള്ള കൂട്ടു കുടുംബത്തെ മുന്നോട്ട്‌ നയിക്കാന്‍ പല വിധത്തിലുള്ള ചെറുകിട വ്യാപാരങ്ങളും നടത്തി വരികയായിരുന്നു ബന്‍സിലാല്‍... മിട്ടായിയും നിലക്കടലയും വില്‍ക്കുന്ന തെരുവ്‌ കച്ചവടക്കാരനായും വസ്ത്രവ്യാപാരിയായും ഒക്കെ അദ്ദേഹം ജീവിതത്തെ പടുത്തുയര്‍ത്താന്‍ പരിശ്രമിച്ചു. പിന്നീട്‌ സ്വപരിശ്രമത്താല്‍ അദ്ദേഹം ഒരു ടയര്‍ നിര്‍മ്മാണ ശാല തുടങ്ങി. കല്‍പ്പനയുടെ അമ്മയായ സംയോഗിത ഉയര്‍ന്ന ധാര്‍മ്മികമൂല്യവും മതത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നവളും വിദ്യാസമ്പന്നയും ആയിരുന്നു.

സാധാരണ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളരുന്ന മറ്റേതൊരു പെണ്‍കുട്ടിയെ പോലെ തന്നെ ആയിരുന്നു കല്‍പനയും വളര്‍ന്നത്‌മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കും ഇളയതായിജനിച്ച കുട്ടി 'മോണ്ടു" എന്ന വിളിപ്പേരിലാണ്‌ സ്കൂളില്‍ പോകുന്നത്‌ വരെ അറിയപ്പെട്ടിരുന്നത്‌.ഔപചാരികമായ ഒരു നാമകരണം എന്തു കൊണ്ടോ മാതാപിതാക്കള്‍ നടത്തിയിരുന്നില്ല. ജവഹര്‍ ബാലഭവനില്‍ ചേരുമ്പോള്‍ ജ്യേഷ്ടത്തി സുനിത കണ്ട്‌ വച്ച ജ്യോല്‍സ്നകല്‍പനസുനൈന എന്നീ പേരുകളില്‍ നിന്ന് ' സ്വപ്നം  എന്ന അര്‍ത്ഥം വരുന്ന 'കല്‍പന'എന്ന പേരു മോണ്ടു സ്വയം സ്വീകരിച്ചു. നക്ഷത്രങ്ങളെ സ്നേഹിച്ചിരുന്ന പെണ്‍കുട്ടി ആയിരുന്നിരിക്കണം കല്‍പ്പന. ജവഹര്‍ ബാലഭവനിലെ സ്കൂള്‍ പ്രൊജക്റ്റില്‍ കുട്ടികള്‍ ക്ലാസ്‌ മുറിയില്‍ ഇന്ത്യ ഒരുക്കിയപ്പോള്‍ കല്‍പ്പന ചെയ്തത്  ന്യൂസ്‌ പേപ്പറില്‍ കറുത്ത ചായം തേച്ച്‌ അതില്‍ നക്ഷത്രങ്ങളെ ഉണ്ടാക്കി ഇന്ത്യയുടെ ആകാശം താരനിബിഡം ആക്കുകയായിരുന്നു!
നക്ഷത്രങ്ങളെ പോലെ തന്നെ കല്‍പ്പനയെ മോഹിപ്പിച്ച മറ്റൊന്നാണ്‌ കര്‍ണ്ണാലിന്റെ ആകാശത്ത്‌ എപ്പോഴും പറന്ന് കൊണ്ടിരുന്ന വിമാനങ്ങൾ. ഫ്ലയിംഗ്‌ ക്ലബ്‌ ഉള്ള ചുരുക്കം ഇന്ത്യന്‍ പട്ടണങ്ങളില്‍ ഒന്നാണ്‌ കർണ്ണാൽ . ചെറിയ പുഷ്പക്‌ വിമാനങ്ങളും ഗ്ലൈഡറുകളും അവളുടെ കാഴ്ചവട്ടങ്ങളില്‍ സ്ഥിരമായി ഉണ്ടായിരുന്നു. ചെറിയ ക്ലാസ്സുകളില്‍ അദ്ധ്യാപകര്‍ ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റു കുട്ടികള്‍ പുഴകളും മലകളും വരയ്ക്കുമ്പോൾ   കുഞ്ഞുകല്‍പനയു ടെ ചിത്രങ്ങളില്‍ തെളിഞ്ഞു കണ്ടത്‌ നീലാകാശവും വിമാനവും ആയിരുന്നു.

ഒരിക്കൽ അച്ഛനെ പാട്ടിലാക്കി ഫ്ലയിങ്ങ് ക്ലബ് വഴി ഒരു ചെറിയ ആകാശയാത്ര തരപ്പെടുത്തി.അ തിനു ശേഷം കല്പനയിൽ രൂപപ്പെട്ട ചിന്ത ഒരു ഫ്ലൈറ്റ് എഞ്ചിനീയർ ആവുക എന്നതായിരുന്നു.ഫ്ലൈറ്റ് എഞ്ചിനീയർ ആണ്  വിമാനനിർമ്മാണത്തിലെ ഡിസൈനിങ്ങ് ചുമതലകൾ വഹിക്കുന്നത് എന്നതായിരുന്നു കുഞ്ഞുകല്‍പനയുടെ ധാരണ. ഒരു പക്ഷേ അ നിശ്ചയ ദാർഡ്യം ആവാം ഇന്ത്യയിലെ ആദ്യ വനിതാ ബഹിരാകാശഞ്ചാരി എന്ന നേട്ടത്തിലേക്ക് കല്പനയെ കൊണ്ടെത്തിച്ചത്.

ടാഗോർ പബ്ലിക്ക് സ്കൂളിൽ നിന്നു 1976 ഇൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ് എഞ്ചിനീയരിങ്ങ് കൊളെജിൽ നിന്ന് 1982ഇൽ ഏയറോ നോട്ടിക്കൽ എഞ്ചിനീയരിങ്ങിൽ ബിരുദം സമ്പാദിച്ചു.അതിനു ശേഷം വിദ്യാഭ്യാസർത്ഥം അമേരിക്കയിലേക്ക് പോവുകയും  യുനിവെർസിറ്റി ഓഫ് ടെക്സാസിൽ നിന്ന് എയറൊ സ്പേസ് എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സ്  കരസ്ഥമാക്കുകയും ചെയ്തു. ഇതേ വിഷയത്തിൽ യുനിവെർസിറ്റി ഒഫ് കൊളരാഡൊ യിൽ നിന്ന് പി എച്ച് ഡി യും ചെയ്തു. ആ വർഷം തന്നെ ആണ്‌ കൽപനയുടെ ജീവിതത്തിൽ നാസ യിലേക്കുള്ള പ്രവേശനം.1988 ഇൽ . 

1996 ഇലാണ്‌ ആദ്യബഹിരാകാശ യാത്രയ്ക്കായി കല്പന തെരഞ്ഞെടുക്കപ്പെടുന്നത്. ഭാരതത്തിന്റെ രണ്ടാമാത്തെ ബഹിരാകാശ സഞ്ചാരിയും ആദ്യത്തെ വനിതാ സഞ്ചാരിയും ആയി അവർ. (ആദ്യ ഭാരതീയ ബഹിരാകാശ സഞ്ചാരി:രാകേഷ് ശർമ്മ).

 2003 ജനുവരി 16 നു ആയിരുന്നുകൽപനയുടെ രണ്ടാമത്തെയും അവസാനത്തെയും ബഹിരാകാശ യാത്ര . ഫെബ്രുവരി ഒന്നിനു ദൗത്യം പൂർത്തിയാക്കി മടങ്ങിയ കൊളംബിയ ആണ്‌ കൽപന  അടക്കം ഏഴു പേരുടെ മരണപേടകം ആയി മാറിയത്. പതിനാറു ദിവസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ കൊളംബിയ ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കവേയാണ് കത്തിയമര്‍ന്നത്. 63 കിലോമീറ്റര്‍ മാത്രം ഉയരത്തിൽ .

 കൊളംബിയ ഷട്ടിലിന്‍റെ ഇന്ധനടാങ്കിനു ചുറ്റുമുണ്ടായിരുന്ന ഫോം കവചത്തിലെ ഒരുഭാഗം വിക്ഷേപണ വേളയില്‍ അടര്‍ന്നുപോയിരുന്നു. ഇത് ഷട്ടിലിന്‍റെ ചിറകില്‍ വന്നിടിച്ച് അവിടത്തെ സിറാമിക് ടൈല്‍ കവചത്തിന്‍റെ ഒരുഭാഗം ഇളകി. ഇതോടെ ഷട്ടിലിനു കടുത്ത ചൂടില്‍നിന്നു രക്ഷനേടാനുള്ള കഴിവു നഷ്ടപ്പെട്ടു. മടക്കയാത്രയില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്നപ്പോഴുള്ള ഭയങ്കരമായ ചൂടില്‍ കൊളംബിയ അഗ്നിഗോളമായി മാറുകയായിരുന്നു. കല്‍പന ചൗള(42)യ്ക്കു പുറമേ ഇസ്രയേലുകാരനായ ഇയാന്‍ റമണ്‍(48), യുഎസ് വ്യോമസേനയില്‍ കമാന്‍ഡറായിരുന്ന റിക് ഹസ്ബന്‍ഡ്(45), ടെക്സസിലെ ലൂബോക്കില്‍ നിന്നുള്ള നേവി കമാന്‍ഡര്‍ വില്യം മക്ലൂല്‍(41), വാഷിങ്ടണില്‍ നിന്നുള്ള മൈക്കല്‍ ആന്‍ഡേഴ്സണ്‍(43), നേവി ക്യാപ്റ്റനും പൈലറ്റും ഡോക്ടറുമായ ഡേവിഡ് ബ്രൗണ്‍ (46), വിസ്‌കോണ്‍സിന്‍ സ്വദേശി ലാറല്‍ ക്ലര്‍ക്ക് (41) എന്നിവരാണ് കൊളംബിയ ദുരന്തത്തിനിരയായത്

 ടെക്സസ്ലൂയിസിയാന എന്നിവിടങ്ങളില്‍ നിന്നു കണ്ടെടുത്ത കൊളംബിയയുടെ അവശിഷ്ടങ്ങളായ 84,000 കഷണങ്ങള്‍ ഫ്ളോറിഡയില്‍ കെന്നഡി സ്‌പെയ്സ് സെന്‍ററില്‍ സൂക്ഷിച്ചിരിക്കുന്നു.



Tuesday, June 25, 2013

വിവാഹമോ വിദ്യാഭ്യാസമോ ?

ഒമ്പതു മുതല്‍ പത്തുവരെയാണ് ഋതു മതിയാവുന്ന പുതിയ പ്രായക്കണക്കുകള്‍. അപ്പോള്‍, ഒമ്പതാം വയസ്സ് മുതല്‍ സ്ത്രീ ശരീരം തയ്യാറാണ് -വിവാഹിതയാവാനും കൌമാര പ്രായത്തിലേ തന്നെ അമ്മയാവാനും, പിന്നീട് വരുന്ന ആരോഗ്യ പ്രശ്നങ്ങളെ നേരിടാനും. നിയമപ്രകാരം തന്നെ നടക്കുന്ന ഭര്‍ത്താവിന്റെ രണ്ടാം (പല ) വിവാഹങ്ങളെ നേരിടാനും ഒക്കെ അവള്‍ ഒമ്പതിലേ പ്രാപ്തയാണ് എന്നര്‍ത്ഥം. ഹലാലിന്റെ പേരില്‍ നടക്കുന്ന അതിക്രമം ആണല്ലോ അതും! എന്തിന് പ്രായം 16 ആക്കുന്നു ?
വിദ്യാഭ്യാസം നേടേണ്ട പ്രായം ആണ് കൌമാരം. ഈ നിയമം , മിഡില്‍ / അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ നില്ക്കുന്ന വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്കുന്ന മുസ്ലിം കുടുംബങ്ങളെ ഒരു തരത്തിലും ബാധിക്കില്ല . നിയമ സാധുതയില്‍ കരിഞ്ഞുണങ്ങാന്‍ പോവുന്നത് ലോവര്‍ കാറ്റഗറിയില്‍ ഉള്ള പെണ്‍കിനാക്കള്‍ ആണ് . ഉള്‍ നാടുകളില്‍ ഇപ്പോഴും പ്ലസ് ടു (മുന്‍പ് അത് പത്താം ക്ലാസ്സ് ) വരെയേ പെണ്‍ചിരികള്‍ക്ക് നിറമുള്ളൂ. . അത് കഴിയുമ്പോള്‍ അവള്‍ പളപളപ്പുള്ള ചോളിയും കനം കൂടിയ സ്വര്‍ണ്ണ മാലകളും ധരിച്ച് പുയ്യാപ്ലയുടെ അവധി തീരും വരെ ,(അല്ലെങ്കില്‍ പുതുക്കം മാറും വരെ ) വിരുന്നുണ്ട് നടക്കും. അതു കഴിയുമ്പോള്‍ അടുക്കളക്കലമ്പലുകളിലേക്കും, കുട്ടിത്തം മാറുന്നതിനു മുമ്പേ ഉള്ള അമ്മയാവലിലേക്കും അവള്‍ വീണു പോകും.
അപവാദങ്ങള്‍ എന്നോണം വിവാഹ ശേഷവും പഠനം തുടരുന്ന പെണ്‍കുട്ടികള്‍ ഉണ്ട്. ചെറു പ്രായത്തില്‍ തന്നെ വിവാഹം കഴിച്ചു പോവുന്നവരല്ല, ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവര്‍ ആണെങ്കില്‍ പഠിപ്പ് പൂര്‍ത്തീകരിക്കാറുമുണ്ട്.
ഒരു ബന്ധുവിന്റെ മകളുടെ കല്യാണം കൂടേണ്ടി വന്നു ഒരവധിക്കാലത്ത് . അവരുടെ കുടുംബത്തില്‍ 18 വയസ്സൊക്കെ പെണ്ണിനു ചെക്കനെ കിട്ടാത്ത പ്രായം ആണ് .പ്ലസ് ടു വിനു പഠിക്കുന്ന പെണ്‍കുട്ടി കല്യാണത്തിന് സാധാരണ വധുക്കള്‍ അണിയാറുള്ള മേക്ക് അപ്പ് പോലും വിസമ്മതിച്ചിരിക്കുന്നു. കരഞ്ഞു കലങ്ങിയിരുന്നു അവളുടെ കണ്ണുകള്‍. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്, പഠിക്കാന്‍ മിടുക്കി ആയിരുന്നു ആ കുട്ടി എന്നാണ്. പക്ഷേ ആ പ്രായത്തില്‍ കല്യാണം കഴിഞ്ഞു പോയില്ലെങ്കില്‍ ആ ഗ്രാമത്തില്‍ (ഒറ്റപ്പാലത്തിനടുത്തുള്ള പാലക്കാടന്‍ ഉള്‍നാടന്‍ ഗ്രാമം) കല്യാണ മാര്‍ക്കറ്റില്‍ രണ്ടാം കെട്ടുകാര്‍ക്ക് നിന്ന് കൊടുക്കണ്ടി വരും എന്ന ഭീതിയൊ അജ്ഞാനമോ ആണ് ആ നാട്ടുകാരെകൊണ്ട് അവരുടെ പെണ്‍കുഞ്ഞുങ്ങളെ ഇങ്ങനെ നേരത്തെ കല്യാണം കഴിച്ചയപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. പുയ്യാപ്ലയുടെ അവധി തീരുന്നതിനു മുന്‍പ് തന്നെ അവള്‍ ഗര്‍ഭിണിയും ആയി. ആദ്യ ദിവസങ്ങളില്‍ ആരും കാണാതെ ചാടുകയായിരുന്നു അവള്‍. സന്തോഷത്തിന്റെ തുള്ളിച്ചാട്ടമല്ല. ഗര്‍ഭം, അലസാനും വീണ്ടും സ്കൂളില്‍ പോകാനുമുള്ള ചാട്ടം..
ബോധവല്‍ക്കരണം നടത്തുന്നതിന് പകരം ഈ നിയമത്തിനു കുട പിടിക്കാതിര്‍ക്കുക, ദയവ് ചെയ്ത്. ഗള്‍ഫില്‍ 50 ഡിഗ്രി ചൂടിലും പര്‍ദ്ദ പുതയ്ക്കുന്ന അറബിക്കൊച്ചമ്മമാരെ ഉദാഹരണം ആക്കുന്നതിനൊപ്പം , ഈ നാടുകളില്‍ നില നില്‍ക്കുന്ന ശക്തമായ മെഹര്‍ സമ്പ്രദായം കൊണ്ട് വരാന്‍ ധൈര്യമുണ്ടാവുമോ നമ്മുടെ ഭരണനേതൃത്വത്തിന്?
പാശ്ചാത്യ നാടുകളിലെയും ആഫ്രിക്കന്‍ നാടുകളിലെയും വിവാഹപ്രായനിരക്കുകള്‍ ഉയര്‍ത്തിക്കാട്ടി ഈ സര്‍ക്കുലറിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നു കൂടി പറയാന്‍ ഉണ്ട്. 15^16 വയസ്സു മുതല്‍ പാശ്ചാത്യ നാടുകളില്‍ കുട്ടികള്‍ സ്വയം പര്യാപ്തര്‍ ആവാന്‍ ശീലിച്ച് തുടങ്ങണം. അവരവരുടെ വിദ്യാഭ്യാസത്തിനും മറ്റുള്ള ആവശ്യങ്ങള്‍ക്കുമുള്ള തുകകള്‍ പാര്‍ട് ടൈം ജോലി ചെയ്തും മറ്റും അവര്‍ തന്നെ സംഘടിപ്പിക്കണം. ഉന്നത വിദ്യാഭ്യാസം തീരുന്നത് വരെ മാതാപിതാക്കളെ ആശ്രയിക്കുന്ന നമ്മുടെ നാട്ടില്‍ അതാണോ അവസ്ഥ? സ്വയം പര്യാപ്തരാണോ അവര്‍? ഉണ്ടെങ്കില്‍ പാശ്ചാത്യ നാടുകളിലെ പോലെ ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്യ്രവും 16 വയസ്സും മുതല്‍ ലിംഗ ഭേദമെന്യേ നമ്മുടെ കുട്ടികള്‍ക്ക് കൂടി കൊടുക്കേണ്ടതാണ്.
പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തര ശ്രമങ്ങളും കാലാകാലങ്ങളില്‍ ഉള്ള ഗവണ്‍മന്റുകള്‍ നല്കി വന്ന ജോലി വിദ്യാഭ്യാസ സംവരണങ്ങളും ഒക്കെ മുസ്ലീം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനു നല്ല പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ജോലി സമ്പാദനത്തിനുള്ള കുറുക്ക് വഴി മാത്രമല്ല , അതു സംസ്കാരികോന്നതിയിലേക്കും അവകാശബോധങ്ങളിലേക്കുമുള്ള ചുവട് വെയ്പ്പുകള്‍ കൂടി ആണ്.

കൌമാര കുതൂഹലങ്ങളുടെയും കളിചിരികളുടെയും പ്രായം ഈ കുട്ടികളില്‍ നിന്ന് തട്ടി എടുക്കാതിരിക്കൂ. ഇവരില്‍ നിന്ന് ഒരു കിരണ്‍ ബേദിയോ സുനീത വില്യംസോ തവക്കുല്‍ കര്‍മാനോ ഒക്കെ ഉണ്ടായേക്കാം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്കുന്ന സര്‍ക്കാറുകള്‍ ഉണ്ടാകും എന്ന ശുഭ ചിന്തയോടെ നാന്ദി! നന്ദിയും!!

Saturday, February 2, 2013

31 January 2013

അഗ്നിച്ചിറകുകളുമായി ചാരത്തില്‍ നിന്നും വീണ്ടും
വീണ്ടുമുയിരെടുക്കുന്ന പെണ്‍ ഫീനിക്സ്‌ പക്ഷിയുടെ കൈപ്പുസ്തകം..
വക്കൊടിഞ്ഞ വാക്കടയാളങ്ങളിലെ നിറം തെളിഞ്ഞ മഞ്ഞ-
വായിക്കപ്പെടേണ്ടത്‌ വരികള്‍ക്കിടയില്‍
വായിക്കേണ്ടാത്തത്‌ വരികളില്‍..
തീയിറ്റു വീഴുന്ന നീളന്‍ കൊക്കുകള്‍ക്കിടയില്‍ വാടാതെ മൂന്നു ചെമ്പകപ്പൂക്കള്‍!

31 January 2013

ജാലകം