Monday, November 17, 2014

(പേരില്ല ..ചിത്രവും )

ത്രേതാ യുഗത്തിൽ നിന്നും ദ്വാപരയുഗത്തിലെയ്ക്കൊരേ
നീലച്ച പാതയുണ്ടെന്നതും
സരയുവിൽ നിന്നും യമുനയിലേക്കൊരേ
കൈവഴിയുണ്ടെന്നതും
ഞാൻ മറക്കട്ടെ...
വാക്കുകളുടെ വിഷവിത്തുകളിൽ
ഇപ്പൊഴുമെന്നിൽ ബാക്കിയുണ്ടെന്നതും
വേദനകൾ കല്ല്‌ കെട്ടി താഴ്ത്താൻ തുടങ്ങിയെന്നതും
മലമ്പാതയിലേയ്ക്ക് ഭാരം കയറ്റി വരുന്നൊരു വാഹനം പോലെ
അതിങ്ങനെ വളഞ്ഞു പുളഞ്ഞു പതിയെ
കയറി വരുമെന്നതും മറക്കട്ടെ..
പളുങ്ക് വാതിലുകൾ ഉള്ള വീട്ടിൽ മറ്റൊരു കാലത്ത്
പൂക്കളെ സ്വപ്നം കണ്ടുറങ്ങിയെന്നും
കുട്ടിക്കാലം നോറ്റ പൂച്ചക്കുട്ടികളിൽ ഒന്നായി
രൂപം മാറിയിരുന്നുവെന്നും
എന്തിന് ! ഞാൻ ഒരു പൂമ്പാറ്റ ചിറകുകൾ ഉള്ള വനദേവത
ആയിരുന്നെന്നതും മറക്കാനേ പറ്റുന്നില്ലല്ലോ...

1 comment:

  1. വാക്കുകളുടെ വിഷവിത്തുകളിൽ
    ഇപ്പൊഴുമെന്നിൽ ബാക്കിയുണ്ടെന്നതും
    വേദനകൾ കല്ല്‌ കെട്ടി താഴ്ത്താൻ തുടങ്ങിയെന്നതും
    മലമ്പാതയിലേയ്ക്ക് ഭാരം കയറ്റി വരുന്നൊരു വാഹനം പോലെ
    അതിങ്ങനെ വളഞ്ഞു പുളഞ്ഞു പതിയെ
    കയറി വരുമെന്നതും മറക്കട്ടെ..

    ReplyDelete

www.anaan.noor@gmail.com

ജാലകം