മനസ്സ് തുളുമ്പുന്ന അനുഭവമായിരുന്നു കല്‍പ്പറ്റ നാരായണന് മാഷിന്റെ പ്രസംഗം. . ആ പ്രസംഗത്തിന്റെ കേട്ടെഴുത്ത് ..ഞാനെഴുതിയത്..
മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് അദ്ദേഹം സംസാരിക്കുമ്പോള്‍, സദസ്സ് കാതുകൂര്‍പ്പിച്ചു നില്‍ക്കുകയായിരുന്നു. കേട്ടു കേട്ട്, ആ വാഗ്നദിയുടെ ഭാഗമായി ഞാനും. ആ പ്രസംഗത്തിന്റെ കേട്ടെഴുത്ത് ഏഷ്യാനെറ്റ് ന്യൂസ് പോര്‍ട്ടലില്‍ വന്നത് .
14 Feb 2014
മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന് കല്‍പ്പറ്റ നാരായണന് നടത്തിയ പ്രസംഗം. കേട്ടെഴുത്ത്: റെജിന മുഹമ്മദ് കാസിം
ഇവിടെ നിങ്ങള്‍ ചീത്ത എന്തെങ്കിലും ചെയ്താല്‍ ഈ മലയാളികള്‍ ഇങ്ങനെ ആണ് എന്ന് പറയിക്കാന്‍ നിങ്ങള്‍ കൂടെ കാരണം ആവും. ഉത്തരവാദിത്തം സ്വത്വത്തില്‍ ഉള്ള ഒരു മലയാളി എപ്പോഴും ജീവിക്കുന്നത് സ്വന്തം നാട്ടിലല്ല അന്യ നാട്ടിലാണ് എന്നതാണ് അതിന്റെ ഒരു രസം. ഒരു വിശേഷം. നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം ഭാഷയില്‍. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എത്ര മേല്‍ ദരിദ്രം ആവുമായിരുന്നു എന്ന് ഓര്‍മ്മിക്കേണ്ടതാണ്.
ഗള്ഫുകാര് മത്സ്യത്തിന് വില കൂട്ടി എന്നും നിര്‍മ്മാണ മേഖലയില്‍ വില കൂട്ടി എന്നൊക്കെ ശപിക്കുമായിരുന്നില്ലേ പണ്ട്. ആലോചിച്ച് നോക്കിയാല്‍ എന്താ ? നിങ്ങള്‍ മുക്കുവന് അന്തസ്സുള്ള പ്രതിഫലം നല്കി. ഒരു നിര്‍മ്മാണ തൊഴിലാളിയുടെ അന്തസ് ഉയര്‍ത്തി. കേരളത്തില്‍ ഒന്നാന്തരം ഓഫീസുകളും വീടുകളും ഉണ്ടായി. ഒരു പള്ളി ഉണ്ടാക്കണമെങ്കില്‍, ഒരു അമ്പലം പണിയണമെങ്കില്‍, വരും ഗള്‍ഫിലേക്ക്, നിങ്ങളുടെ സഹായം തേടികൊണ്ട്. കേരളത്തില്‍ ഇന്നുള്ള എല്ലാ പാലിയേറ്റീവ് സെന്ററുകളും ഗള്‍ഫിലെ ആരുടെയെങ്കിലും ഒക്കെ സഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നിങ്ങളുണ്ട്. അത് കൊണ്ട് നിങ്ങളാണ് മലയാളികളുടെ സമ്പത്ത്. നിങ്ങളാണ് മലയാളികളുടെ അഭിമാനം.
പഴയ കേരളം ഇന്ന് ജീവിക്കുന്നത് നിങ്ങളുടെ മനസ്സുകളില്‍ മാത്രം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കാണണം. വൃക്ഷങ്ങളും ഇന്നില്ല. കവി പി പി രാമചന്ദ്രന് പറഞ്ഞത് പോലെ പുഴകള്‍ റോഡാവാന്‍ ക്യൂ നില്ക്കുക ആണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം ദുബായില്‍ ഒരു സദസ്സില്‍ കഥകളി കാണുകയുണ്ടായി. അദ്ഭുതത്തോടെ ആണ് നിറഞ്ഞ സദസ്സിനെ കണ്ടത്. കേരളത്തില്‍ പലപ്പോഴും പത്തോ പന്ത്രണ്ടോ പേരില്‍ ഒതുങ്ങുന്ന സദസ്സ് കാണുന്നിടത്താണ് സ്വന്തം നാട്ടില്‍ നിന്ന് മാറി നില്ക്കുന്നവരുടെ നാടിനോടുള്ള ഉത്കണ്ഠയും സ്നേഹവും തീവ്രമാവുന്നത്. നിങ്ങളില്‍ അത് കൊണ്ടാവാം ഇത്തരം കലകളിലുള്ള ഭാഗഭാഗിത്വം പ്രിയതരമാവുന്നത്. നിവൃത്തികേടു കൊണ്ട് നാട് വിട്ട് വന്നവരാണ് നിങ്ങളൊക്കെ. സ്വത്വത്തില്‍ കൂടുതല്‍ വ്യാപ്തിയുള്ള നിങ്ങളില്‍ നിന്ന് ഒരവാര്‍ഡ് കിട്ടുക എന്നത് എന്നെ സംബന്ധിച്ച് കൂടുതല്‍ അഹങ്കാരം നല്‍കുന്നതാണ് .
ഒരാള്‍ കവിത എഴുതുന്നത്
എന്തിനാണ് ഞാന്‍ കവിത എഴുതുന്നത്? ഒരാള്‍ കവിത എഴുതുന്നത് മറ്റു വിധത്തില്‍ പ്രകടിപ്പിക്കാന്‍ ആവാത്ത സാമൂഹ്യ ധര്‍മ്മം നിര്‍വഹിക്കാനാണ്. 'അവനവനാത്മസുഖത്തിനാചരിക്കുന്
നത് അപരന്നു സുഖത്തിനായ് വരേണം' എന്ന
ഗുരുവചനം ഭൂമിയില്‍ ആരെങ്കിലും സാക്ഷത്കരിക്കുന്നെകില് അത് കലാകാരന്
മാത്രമാണ്. പ്രവര്‍ത്തി ക്കുന്നത് ആനന്ദകരമായി തീരുന്നതിനൊപ്പം
സഹൃദയര്ക്കൊക്കെ ആനന്ദകരം ആവണമെന്ന സൌന്ദര്യമാണ് എന്നെ കവിതയില്‍, ഒരാളെ
തോല്പ്പാവക്കൂത്തില്, മറ്റൊരാളെ കഥകളി നടനത്തില്‍ ഒക്കെ
പ്രോത്സാഹിപ്പിക്കുന്നത്. ആ വിധത്തില്‍ എന്നെ കൂടുതല്‍ ചാരിതാര്തഥ്യജനകമായ
ഒരു രൂപത്തിലേയ്ക്ക് എത്തിക്കുന്നത്.
കുയിലിന്റെ സംഗീതമാണ് അതിന്റെ രൂപം എന്ന് ശാസ്ത്രത്തില്‍ പറയുന്നുണ്ട്. തത്തയെ പോലെ മാടപ്പിറാവിനെ പോലെ അഴകുള്ള പക്ഷി അല്ല കുയില്‍. പക്ഷെ അത് പാടുമ്പോള്‍ എല്ലാ പക്ഷികളെക്കാളും അഴകുള്ളതായി തീരുന്നു. തന്റെ മാധ്യമത്തിലൂടെ ഒരാള്‍ തന്നെ മാത്രമല്ല മനുഷ്യ സമുദായത്തെ മുഴുവന്‍ അതിശപ്പെടുത്തുന്ന സൌന്ദര്യത്തെ സാക്ഷാത്കരിക്കുന്നു എന്നര്‍ത്ഥം . ഈയൊരു സാക്ഷാത്കാരത്തിന് വേണ്ടി ആണ് ഒരാള്‍ കലോപാസകാന് ആകുന്നത്. ഈയിടെ അന്തരിച്ച ആര്.കെ ലക്ഷ്മണിന്റെ ഒരു കോളം ഉണ്ടായിരുന്നു. You Said It എന്നത്. എന്റെ ഒരു കവിത വായിച്ച്, ലേഖനം വായിച്ച്, നിരൂപണം വായിച്ച് എവിടെയോ ഉള്ള ഒരാള്‍ പറയുകയാണു You Said It എന്ന്. ഒരാളാല്‍ പറയപ്പെടുമ്പോള്‍ എനിക്ക് കിട്ടുന്ന ഒരു വ്യാപ്തി.അതാണ് എന്നെ കൊണ്ട് എഴുതിക്കുന്നത്. അങ്ങനെ ഞാന്‍ ഒരു എഴുത്തുകാരന് ആവുമ്പോള്‍ ഒരുപാട് ആളുകളുടെ ബന്ധു ആവുന്നു, അവര്‍ നേരത്തെ പറഞ്ഞത് പോലെ You Said Itഎന്ന് പറഞ്ഞു എന്നെ സ്വീകരിക്കുന്നു.
അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍
അമ്മ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അമ്മയോട് അത്രമേല്‍ സ്നേഹം പ്രകടിപ്പിച്ച ആള് ഒന്നുമായിരുന്നില്ല, അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ക്കാറുണ്ടായിരുന്നു . അമ്മയ്ക്ക് കുറച്ചൂടെ വലിപ്പം ഉള്ള കത്തൊക്കെ അയക്കാമായിരുന്നു എന്ന്. അമ്മ അത് എട്ടത്തിയെക്കൊണ്ട് വായിപ്പിക്കും. എന്നിട്ട് പറയും 'ഈ ചെക്കനു കുറച്ചൂടെ ഒക്കെ എഴ്തായിരുന്നില്ലേ എന്ന്. ഒരു വരിയോക്കെയാ എഴ്ത്വാന്ന്'.
മരിച്ച് കഴിഞ്ഞപ്പോള്‍ തോന്നി, വലിയ കത്തുകള്‍ എഴുതാമായിരുന്നു. കുറച്ച് കൂടി സ്നേഹത്തില്‍ പെരുമാറാമായിരുന്നു എന്ന് .
അങ്ങനെ ആണ് നിങ്ങള്‍. പ്രവാസ കൈരളി. നാട്ടില്‍ നിന്ന് അകന്നപ്പോള്‍ നിങ്ങള്‍ക്കത് സ്നേഹമായി. മലയാളത്തിലെ എറ്റവും നല്ല പാട്ട് കേള്‍ക്കണമെങ്കില്‍ ഒരു പ്രവാസിയുടെ കാര്‍ സ്റ്റീരിയോവില്‍ നോക്കണം. അവിടെ കാണാം മനോഹരമായ പാട്ടുകളുടെ സഞ്ചയിക.
അകന്നു നില്ക്കുമ്പോള് കൂടുതല്‍ ഉത്തരവാദിത്തം
ഉള്ള മലയാളികള്‍ ആയ നിങ്ങള്‍
അകന്നു നില്ക്കുമ്പോള് കൂടുതല്‍ ഉത്തരവാദിത്തം ഉള്ള മലയാളികള്‍ ആയ നിങ്ങള്‍ തന്ന ഈ ബഹുമതി ഒരുപാട് സന്തോഷം തരുന്നതാണ്. സുദീര്‍ഘമായി സംസാരിക്കാന്‍ പൊതുവെ ഇഷ്ടം ഇല്ലാത്ത ആള് ആണ് ഞാന്‍. കുറച്ചു പറയുമ്പോഴേ കൂടുതല്‍ പറയാന്‍ ആവൂ എന്ന വിചിത്രമായ കാവ്യ ധര്‍മ്മം എപ്പോഴുമോര്മ്മയില് വരാറുള്ള ആള് ആണ് ഞാന്‍. മലയാളത്തില്‍ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. മറ്റൊരാള്‍ കുമാരനാശാനും. ബഷീറിനെ എത്ര വായിച്ചാലും മതിയാവില്ല. പിന്നെയും മനസ്സിലാക്കാന്‍ ബാക്കി ആണ്. ബഷീറിന്റെ നൈരാശ്യം എന്നൊരു ചെറു കഥയില്‍ നിരുപാധിക സ്നേഹം ലഭിക്കാതെ പോയ ഒരു ധനികന്റെ കഥ പറയുന്നുണ്ട്.
നിരുപാധിക സ്നേഹം ഇല്ലാത്തതിനാല്‍ ഭൂമിയില്‍ അനാഥന് ആണ് ഓരോ മനുഷ്യനും എന്ന വലിയ കാര്യം ചെറിയ വാക്കുകളില്‍ പറഞ്ഞ കഥആണ് അത്.
നിരുപാധിക സുഖം ബലമായി വരും ക്രമാല്‍. അത്തരം ബലങ്ങളാണ് ബഷീറിന്റെ ഒക്കെ കലാസൃഷ്ടികള്‍ ഉണ്ടാക്കിയത്
സദാ തിരക്കിലായ, കര്‍മ്മ നിരതരായ നിങ്ങള്‍ തരുന്ന ഈ സ്നേഹത്തില്‍ വലിയ ആനന്ദവും അഭിമാനവും ആണ് എനിക്കുള്ളത്.
'ഒരു മുടന്തന്റെ സുവിശേഷം " എന്ന കവിത പുസ്തകത്തില്‍ നിന്ന് ഒരു കവിത വായിക്കാം. എന്തിനാണു മുടന്തന്റെ സുവിശേഷം എന്ന് പേരിട്ടത് എന്ന് ചോദിക്കാം. മുടന്തന്‍ ന്യായമെന്നൊക്കെ നിങ്ങള്‍ കെട്ടിട്ടില്ലേ. മുടന്തന്‍ പറഞ്ഞത് കൊണ്ട് ന്യായം അതല്ലാതെ ആവുന്നില്ല. മുടന്തനെ ഒരു പ്രതീകം ആയി ഉപയോഗിക്കുന്നു എന്നാണത്. അംഗീകരിക്കപ്പെടാത്തവര്‍ക്ക്, സ്ത്രീകള്‍ക്ക്, വികലാംഗര്‍ക്ക് അവരെ എല്ലാം പ്രതിനിധീകരിക്കുന്ന ഒരു ലോകത്തിനു വേണ്ടി സംസാരിക്കുക എന്നതാണ് ഇക്കാലത്തിന്റെ രാഷ്ട്രീയം.
ആശ്വാസം എന്ന കവിത അമ്മയെ കുറിച്ചുള്ള കവിതയാണ്. കവിത എന്നു പറയുമ്പോള്‍ ഈണത്തോടെ മധുസൂദനന് നായര്‍ ചൊല്ലും പോലെ എന്ന് നിങ്ങള്‍ കരുതരുത് . അത് മാത്രവുമല്ല കവിത എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയുവാന്‍ ഉള്ളൂ. രാവിലെ ആരോ ഗദ്യ കവിതകളാണ് കല്പറ്റ നാരായണന് എഴുതുക എന്ന് പറഞ്ഞിരുന്നു. കവിതയില്‍ അങ്ങനെ ഇല്ല. ഗദ്യ കവിത ഇല്ല. കവിത മാത്രമേ ഉള്ളൂ.
ആശ്വാസം എന്ന കവിത വായിക്കാം.
ആശ്വാസം
അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാംആരും സ്വൈര്യം കെടുത്തില്ല
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെതല തുവര്ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളിഎന്നെ ഞെട്ടിച്ചുണര്‍ത്തില്ല
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടിരോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോര്‍ത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാംഞാന് എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു
തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയുംഎന്ന ഗര്ഭകാലത്തോന്നലില്നിന്ന്
അമ്മ ഇന്നലെ മുക്തയായിഒടുവില് അമ്മയെന്നെ
പെറ്റു തീര്‍ന്നു
ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ലമരിക്കുമ്പോള് ആണ് ഒരമ്മയുടെ പ്രസവം അവസാനിക്കുന്നത്...
ഞാന്‍ അവന്റെ അമ്മയാണ് എന്നുള്ളതാണ്
ഭൂമിയിലെ ഏറ്റവും വലിയ ന്യായംഇപ്പോള് കേരളത്തില്‍ മരണ വീടുകളില്‍ ചെന്നാല്‍ പഴയ പോലെ ആരും കണ്ണീര് വാര്ക്കാറേ ഇല്ല. കരച്ചില് വരാത്തതിന്റെ ഗോഷ്ടികള്‍ ആണ് പലപ്പോഴും കാണാറ്. നിരുപാധിക സ്നേഹം എന്ന് ബഷീറിനെ മുന്‍ നിര്‍ത്തി അതാണ് നേരത്തെ പറഞ്ഞത്.
നെപ്പോളിയന് ബോണപ്പാര്‍ട്ടിനെ കണ്ട് ഒരമ്മ പറഞ്ഞു, തന്റെ മകനെ വിട്ടു കിട്ടണം എന്ന്. അങ്ങനെ പറയുവാന്‍ എന്ത് ന്യായം ആണുള്ളത് എന്ന ചോദ്യത്തിനു ഞാന്‍ അവന്റെ അമ്മയാണ് എന്നുള്ളതാണ് ഭൂമിയിലെ ഏറ്റവും വലിയ ന്യായം എന്നാണു ആ അമ്മ പറഞ്ഞത്. അമ്മ മരിച്ച് കഴിയുമ്പോള്‍ സംഭവിക്കുന്നതും അതാണ്.
വലിയ കൃതഞ്ജതയോടെ, അസാധാരണമായ മനുഷ്യപ്പറ്റുള്ള, അനുകമ്പയുള്ള, അറബികളുടെ നാട് കൂടെ ആയ ഒമാന്‍.എയര്‍ പോര്‍ട്ട് മുതല്‍ ഞാനീ മനുഷ്യരെ ശ്രദ്ധിക്കുന്നു.
ഇതിനെല്ലം അനവധി നന്ദി, നമസ്കാരം.
കുയിലിന്റെ സംഗീതമാണ് അതിന്റെ രൂപം എന്ന് ശാസ്ത്രത്തില്‍ പറയുന്നുണ്ട്. തത്തയെ പോലെ മാടപ്പിറാവിനെ പോലെ അഴകുള്ള പക്ഷി അല്ല കുയില്‍. പക്ഷെ അത് പാടുമ്പോള്‍ എല്ലാ പക്ഷികളെക്കാളും അഴകുള്ളതായി തീരുന്നു. തന്റെ മാധ്യമത്തിലൂടെ ഒരാള്‍ തന്നെ മാത്രമല്ല മനുഷ്യ സമുദായത്തെ മുഴുവന്‍ അതിശപ്പെടുത്തുന്ന സൌന്ദര്യത്തെ സാക്ഷാത്കരിക്കുന്നു എന്നര്‍ത്ഥം . ഈയൊരു സാക്ഷാത്കാരത്തിന് വേണ്ടി ആണ് ഒരാള്‍ കലോപാസകാന് ആകുന്നത്. ഈയിടെ അന്തരിച്ച ആര്.കെ ലക്ഷ്മണിന്റെ ഒരു കോളം ഉണ്ടായിരുന്നു. You Said It എന്നത്. എന്റെ ഒരു കവിത വായിച്ച്, ലേഖനം വായിച്ച്, നിരൂപണം വായിച്ച് എവിടെയോ ഉള്ള ഒരാള്‍ പറയുകയാണു You Said It എന്ന്. ഒരാളാല്‍ പറയപ്പെടുമ്പോള്‍ എനിക്ക് കിട്ടുന്ന ഒരു വ്യാപ്തി.അതാണ് എന്നെ കൊണ്ട് എഴുതിക്കുന്നത്. അങ്ങനെ ഞാന്‍ ഒരു എഴുത്തുകാരന് ആവുമ്പോള്‍ ഒരുപാട് ആളുകളുടെ ബന്ധു ആവുന്നു, അവര്‍ നേരത്തെ പറഞ്ഞത് പോലെ You Said Itഎന്ന് പറഞ്ഞു എന്നെ സ്വീകരിക്കുന്നു.
അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍
അമ്മ ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അമ്മയോട് അത്രമേല്‍ സ്നേഹം പ്രകടിപ്പിച്ച ആള് ഒന്നുമായിരുന്നില്ല, അമ്മ മരിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ക്കാറുണ്ടായിരുന്നു . അമ്മയ്ക്ക് കുറച്ചൂടെ വലിപ്പം ഉള്ള കത്തൊക്കെ അയക്കാമായിരുന്നു എന്ന്. അമ്മ അത് എട്ടത്തിയെക്കൊണ്ട് വായിപ്പിക്കും. എന്നിട്ട് പറയും 'ഈ ചെക്കനു കുറച്ചൂടെ ഒക്കെ എഴ്തായിരുന്നില്ലേ എന്ന്. ഒരു വരിയോക്കെയാ എഴ്ത്വാന്ന്'.
മരിച്ച് കഴിഞ്ഞപ്പോള്‍ തോന്നി, വലിയ കത്തുകള്‍ എഴുതാമായിരുന്നു. കുറച്ച് കൂടി സ്നേഹത്തില്‍ പെരുമാറാമായിരുന്നു എന്ന് .
അങ്ങനെ ആണ് നിങ്ങള്‍. പ്രവാസ കൈരളി. നാട്ടില്‍ നിന്ന് അകന്നപ്പോള്‍ നിങ്ങള്‍ക്കത് സ്നേഹമായി. മലയാളത്തിലെ എറ്റവും നല്ല പാട്ട് കേള്‍ക്കണമെങ്കില്‍ ഒരു പ്രവാസിയുടെ കാര്‍ സ്റ്റീരിയോവില്‍ നോക്കണം. അവിടെ കാണാം മനോഹരമായ പാട്ടുകളുടെ സഞ്ചയിക.
അകന്നു നില്ക്കുമ്പോള് കൂടുതല്‍ ഉത്തരവാദിത്തം
ഉള്ള മലയാളികള്‍ ആയ നിങ്ങള്‍
അകന്നു നില്ക്കുമ്പോള് കൂടുതല്‍ ഉത്തരവാദിത്തം ഉള്ള മലയാളികള്‍ ആയ നിങ്ങള്‍ തന്ന ഈ ബഹുമതി ഒരുപാട് സന്തോഷം തരുന്നതാണ്. സുദീര്‍ഘമായി സംസാരിക്കാന്‍ പൊതുവെ ഇഷ്ടം ഇല്ലാത്ത ആള് ആണ് ഞാന്‍. കുറച്ചു പറയുമ്പോഴേ കൂടുതല്‍ പറയാന്‍ ആവൂ എന്ന വിചിത്രമായ കാവ്യ ധര്‍മ്മം എപ്പോഴുമോര്മ്മയില് വരാറുള്ള ആള് ആണ് ഞാന്‍. മലയാളത്തില്‍ ഏറ്റവും മികച്ച എഴുത്തുകാരില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. മറ്റൊരാള്‍ കുമാരനാശാനും. ബഷീറിനെ എത്ര വായിച്ചാലും മതിയാവില്ല. പിന്നെയും മനസ്സിലാക്കാന്‍ ബാക്കി ആണ്. ബഷീറിന്റെ നൈരാശ്യം എന്നൊരു ചെറു കഥയില്‍ നിരുപാധിക സ്നേഹം ലഭിക്കാതെ പോയ ഒരു ധനികന്റെ കഥ പറയുന്നുണ്ട്.
നിരുപാധിക സ്നേഹം ഇല്ലാത്തതിനാല്‍ ഭൂമിയില്‍ അനാഥന് ആണ് ഓരോ മനുഷ്യനും എന്ന വലിയ കാര്യം ചെറിയ വാക്കുകളില്‍ പറഞ്ഞ കഥആണ് അത്.
നിരുപാധിക സുഖം ബലമായി വരും ക്രമാല്‍. അത്തരം ബലങ്ങളാണ് ബഷീറിന്റെ ഒക്കെ കലാസൃഷ്ടികള്‍ ഉണ്ടാക്കിയത്
സദാ തിരക്കിലായ, കര്‍മ്മ നിരതരായ നിങ്ങള്‍ തരുന്ന ഈ സ്നേഹത്തില്‍ വലിയ ആനന്ദവും അഭിമാനവും ആണ് എനിക്കുള്ളത്.
'ഒരു മുടന്തന്റെ സുവിശേഷം " എന്ന കവിത പുസ്തകത്തില്‍ നിന്ന് ഒരു കവിത വായിക്കാം. എന്തിനാണു മുടന്തന്റെ സുവിശേഷം എന്ന് പേരിട്ടത് എന്ന് ചോദിക്കാം. മുടന്തന്‍ ന്യായമെന്നൊക്കെ നിങ്ങള്‍ കെട്ടിട്ടില്ലേ. മുടന്തന്‍ പറഞ്ഞത് കൊണ്ട് ന്യായം അതല്ലാതെ ആവുന്നില്ല. മുടന്തനെ ഒരു പ്രതീകം ആയി ഉപയോഗിക്കുന്നു എന്നാണത്. അംഗീകരിക്കപ്പെടാത്തവര്‍ക്ക്, സ്ത്രീകള്‍ക്ക്, വികലാംഗര്‍ക്ക് അവരെ എല്ലാം പ്രതിനിധീകരിക്കുന്ന ഒരു ലോകത്തിനു വേണ്ടി സംസാരിക്കുക എന്നതാണ് ഇക്കാലത്തിന്റെ രാഷ്ട്രീയം.
ആശ്വാസം എന്ന കവിത അമ്മയെ കുറിച്ചുള്ള കവിതയാണ്. കവിത എന്നു പറയുമ്പോള്‍ ഈണത്തോടെ മധുസൂദനന് നായര്‍ ചൊല്ലും പോലെ എന്ന് നിങ്ങള്‍ കരുതരുത് . അത് മാത്രവുമല്ല കവിത എന്ന് മാത്രമേ എനിക്ക് നിങ്ങളോട് പറയുവാന്‍ ഉള്ളൂ. രാവിലെ ആരോ ഗദ്യ കവിതകളാണ് കല്പറ്റ നാരായണന് എഴുതുക എന്ന് പറഞ്ഞിരുന്നു. കവിതയില്‍ അങ്ങനെ ഇല്ല. ഗദ്യ കവിത ഇല്ല. കവിത മാത്രമേ ഉള്ളൂ.
ആശ്വാസം എന്ന കവിത വായിക്കാം.
ആശ്വാസം
അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാംആരും സ്വൈര്യം കെടുത്തില്ല
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെതല തുവര്ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളിഎന്നെ ഞെട്ടിച്ചുണര്‍ത്തില്ല
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടിരോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോര്‍ത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാംഞാന് എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു
തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയുംഎന്ന ഗര്ഭകാലത്തോന്നലില്നിന്ന്
അമ്മ ഇന്നലെ മുക്തയായിഒടുവില് അമ്മയെന്നെ
പെറ്റു തീര്‍ന്നു
ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ലമരിക്കുമ്പോള് ആണ് ഒരമ്മയുടെ പ്രസവം അവസാനിക്കുന്നത്...
ഞാന്‍ അവന്റെ അമ്മയാണ് എന്നുള്ളതാണ്
ഭൂമിയിലെ ഏറ്റവും വലിയ ന്യായംഇപ്പോള് കേരളത്തില്‍ മരണ വീടുകളില്‍ ചെന്നാല്‍ പഴയ പോലെ ആരും കണ്ണീര് വാര്ക്കാറേ ഇല്ല. കരച്ചില് വരാത്തതിന്റെ ഗോഷ്ടികള്‍ ആണ് പലപ്പോഴും കാണാറ്. നിരുപാധിക സ്നേഹം എന്ന് ബഷീറിനെ മുന്‍ നിര്‍ത്തി അതാണ് നേരത്തെ പറഞ്ഞത്.
നെപ്പോളിയന് ബോണപ്പാര്‍ട്ടിനെ കണ്ട് ഒരമ്മ പറഞ്ഞു, തന്റെ മകനെ വിട്ടു കിട്ടണം എന്ന്. അങ്ങനെ പറയുവാന്‍ എന്ത് ന്യായം ആണുള്ളത് എന്ന ചോദ്യത്തിനു ഞാന്‍ അവന്റെ അമ്മയാണ് എന്നുള്ളതാണ് ഭൂമിയിലെ ഏറ്റവും വലിയ ന്യായം എന്നാണു ആ അമ്മ പറഞ്ഞത്. അമ്മ മരിച്ച് കഴിയുമ്പോള്‍ സംഭവിക്കുന്നതും അതാണ്.
വലിയ കൃതഞ്ജതയോടെ, അസാധാരണമായ മനുഷ്യപ്പറ്റുള്ള, അനുകമ്പയുള്ള, അറബികളുടെ നാട് കൂടെ ആയ ഒമാന്‍.എയര്‍ പോര്‍ട്ട് മുതല്‍ ഞാനീ മനുഷ്യരെ ശ്രദ്ധിക്കുന്നു.
ഇതിനെല്ലം അനവധി നന്ദി, നമസ്കാരം.
ഇവിടെ
നിങ്ങള്‍ ചീത്ത എന്തെങ്കിലും ചെയ്താല്‍ ഈ മലയാളികള്‍ ഇങ്ങനെ ആണ് എന്ന്
പറയിക്കാന്‍ നിങ്ങള്‍ കൂടെ കാരണം ആവും. ഉത്തരവാദിത്തം സ്വത്വത്തില്‍ ഉള്ള
ഒരു മലയാളി എപ്പോഴും ജീവിക്കുന്നത് സ്വന്തം നാട്ടിലല്ല അന്യ നാട്ടിലാണ്
എന്നതാണ് അതിന്റെ ഒരു രസം. ഒരു വിശേഷം. നിങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തം
ഉണ്ട് ഭാഷയില്‍. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കേരളം എത്ര മേല്‍ ദരിദ്രം
ആവുമായിരുന്നു എന്ന് ഓര്‍മ്മിക്കേണ്ടതാണ്.
ഗള്ഫുകാര് മത്സ്യത്തിന് വില കൂട്ടി എന്നും നിര്‍മ്മാണ മേഖലയില്‍ വില കൂട്ടി എന്നൊക്കെ ശപിക്കുമായിരുന്നില്ലേ പണ്ട്. ആലോചിച്ച് നോക്കിയാല്‍ എന്താ ? നിങ്ങള്‍ മുക്കുവന് അന്തസ്സുള്ള പ്രതിഫലം നല്കി. ഒരു നിര്‍മ്മാണ തൊഴിലാളിയുടെ അന്തസ് ഉയര്‍ത്തി. കേരളത്തില്‍ ഒന്നാന്തരം ഓഫീസുകളും വീടുകളും ഉണ്ടായി. ഒരു പള്ളി ഉണ്ടാക്കണമെങ്കില്‍, ഒരു അമ്പലം പണിയണമെങ്കില്‍, വരും ഗള്‍ഫിലേക്ക്, നിങ്ങളുടെ സഹായം തേടികൊണ്ട്. കേരളത്തില്‍ ഇന്നുള്ള എല്ലാ പാലിയേറ്റീവ് സെന്ററുകളും ഗള്‍ഫിലെ ആരുടെയെങ്കിലും ഒക്കെ സഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നിങ്ങളുണ്ട്. അത് കൊണ്ട് നിങ്ങളാണ് മലയാളികളുടെ സമ്പത്ത്. നിങ്ങളാണ് മലയാളികളുടെ അഭിമാനം.
പഴയ കേരളം ഇന്ന് ജീവിക്കുന്നത് നിങ്ങളുടെ മനസ്സുകളില്‍ മാത്രം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കാണണം. വൃക്ഷങ്ങളും ഇന്നില്ല. കവി പി പി രാമചന്ദ്രന് പറഞ്ഞത് പോലെ പുഴകള്‍ റോഡാവാന്‍ ക്യൂ നില്ക്കുക ആണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം ദുബായില്‍ ഒരു സദസ്സില്‍ കഥകളി കാണുകയുണ്ടായി. അദ്ഭുതത്തോടെ ആണ് നിറഞ്ഞ സദസ്സിനെ കണ്ടത്. കേരളത്തില്‍ പലപ്പോഴും പത്തോ പന്ത്രണ്ടോ പേരില്‍ ഒതുങ്ങുന്ന സദസ്സ് കാണുന്നിടത്താണ് സ്വന്തം നാട്ടില്‍ നിന്ന് മാറി നില്ക്കുന്നവരുടെ നാടിനോടുള്ള ഉത്കണ്ഠയും സ്നേഹവും തീവ്രമാവുന്നത്. നിങ്ങളില്‍ അത് കൊണ്ടാവാം ഇത്തരം കലകളിലുള്ള ഭാഗഭാഗിത്വം പ്രിയതരമാവുന്നത്. നിവൃത്തികേടു കൊണ്ട് നാട് വിട്ട് വന്നവരാണ് നിങ്ങളൊക്കെ. സ്വത്വത്തില്‍ കൂടുതല്‍ വ്യാപ്തിയുള്ള നിങ്ങളില്‍ നിന്ന് ഒരവാര്‍ഡ് കിട്ടുക എന്നത് എന്നെ സംബന്ധിച്ച് കൂടുതല്‍ അഹങ്കാരം നല്‍കുന്നതാണ് .
- See more at: http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf
ഗള്ഫുകാര് മത്സ്യത്തിന് വില കൂട്ടി എന്നും നിര്‍മ്മാണ മേഖലയില്‍ വില കൂട്ടി എന്നൊക്കെ ശപിക്കുമായിരുന്നില്ലേ പണ്ട്. ആലോചിച്ച് നോക്കിയാല്‍ എന്താ ? നിങ്ങള്‍ മുക്കുവന് അന്തസ്സുള്ള പ്രതിഫലം നല്കി. ഒരു നിര്‍മ്മാണ തൊഴിലാളിയുടെ അന്തസ് ഉയര്‍ത്തി. കേരളത്തില്‍ ഒന്നാന്തരം ഓഫീസുകളും വീടുകളും ഉണ്ടായി. ഒരു പള്ളി ഉണ്ടാക്കണമെങ്കില്‍, ഒരു അമ്പലം പണിയണമെങ്കില്‍, വരും ഗള്‍ഫിലേക്ക്, നിങ്ങളുടെ സഹായം തേടികൊണ്ട്. കേരളത്തില്‍ ഇന്നുള്ള എല്ലാ പാലിയേറ്റീവ് സെന്ററുകളും ഗള്‍ഫിലെ ആരുടെയെങ്കിലും ഒക്കെ സഹായം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നിങ്ങളുണ്ട്. അത് കൊണ്ട് നിങ്ങളാണ് മലയാളികളുടെ സമ്പത്ത്. നിങ്ങളാണ് മലയാളികളുടെ അഭിമാനം.
പഴയ കേരളം ഇന്ന് ജീവിക്കുന്നത് നിങ്ങളുടെ മനസ്സുകളില്‍ മാത്രം ആണെന്ന് തോന്നുന്നു. അല്ലെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കാണണം. വൃക്ഷങ്ങളും ഇന്നില്ല. കവി പി പി രാമചന്ദ്രന് പറഞ്ഞത് പോലെ പുഴകള്‍ റോഡാവാന്‍ ക്യൂ നില്ക്കുക ആണിപ്പോള്‍.
കഴിഞ്ഞ വര്‍ഷം ദുബായില്‍ ഒരു സദസ്സില്‍ കഥകളി കാണുകയുണ്ടായി. അദ്ഭുതത്തോടെ ആണ് നിറഞ്ഞ സദസ്സിനെ കണ്ടത്. കേരളത്തില്‍ പലപ്പോഴും പത്തോ പന്ത്രണ്ടോ പേരില്‍ ഒതുങ്ങുന്ന സദസ്സ് കാണുന്നിടത്താണ് സ്വന്തം നാട്ടില്‍ നിന്ന് മാറി നില്ക്കുന്നവരുടെ നാടിനോടുള്ള ഉത്കണ്ഠയും സ്നേഹവും തീവ്രമാവുന്നത്. നിങ്ങളില്‍ അത് കൊണ്ടാവാം ഇത്തരം കലകളിലുള്ള ഭാഗഭാഗിത്വം പ്രിയതരമാവുന്നത്. നിവൃത്തികേടു കൊണ്ട് നാട് വിട്ട് വന്നവരാണ് നിങ്ങളൊക്കെ. സ്വത്വത്തില്‍ കൂടുതല്‍ വ്യാപ്തിയുള്ള നിങ്ങളില്‍ നിന്ന് ഒരവാര്‍ഡ് കിട്ടുക എന്നത് എന്നെ സംബന്ധിച്ച് കൂടുതല്‍ അഹങ്കാരം നല്‍കുന്നതാണ് .
- See more at: http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf
മസ്കറ്റ്
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ
പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന് കല്‍പ്പറ്റ നാരായണന്
നടത്തിയ പ്രസംഗം - See more at:
http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf
മസ്കറ്റ്
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ
പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന് കല്‍പ്പറ്റ നാരായണന്
നടത്തിയ പ്രസംഗം - See more at:
http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf
മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിംഗിന്റെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം സ്വീകരിച്ചു കൊണ്ട് പ്രമുഖ എഴുത്തുകാരന് കല്‍പ്പറ്റ നാരായണന്
നടത്തിയ പ്രസംഗം. - See more at:
http://www.asianetnews.tv/magazine/article/23334_Kalpetta-Narayanan-s-Talk#sthash.pqaPCCPz.dpuf
മരിക്കുമ്പോള്‍ ആണ് ഒരമ്മയുടെ പ്രസവം അവസാനിക്കുന്നത്.
ReplyDeleteഗ്രേറ്റ്!
പറഞ്ഞതപ്പടി പരമമായ സത്യങ്ങൾ...!
ReplyDeleteനല്ലൊരെഴുത്ത്...
ReplyDeleteആശംസകള്‍