Monday, October 25, 2010

I dont know how to name..

നീ മുന്‍പേ നടന്നത്‌ ഞാന്‍ വാക്കുകള്‍
സൂക്ഷിച്ച്‌ വെച്ച ചെപ്പുമായാണ്‌.
ഒരു പിന്‍ വിളി വിളിക്കാന്‍ പോലും
ഒന്നും ബാക്കി വെക്കാതെ നീ എന്നില്‍ മൗനം നിറച്ചു.

മുടി കോതിയൊതുക്കിയും കണ്ണില്‍ മഷിയെഴുതിയും
നിനക്കായി കാത്തിരിക്കേണ്ടുന്ന വൈകുന്നേരങ്ങള്‍ ഞാന്‍ കടലിനു കൊടുത്തു..
കടല്‍ച്ചൂരിന്‌ ഞാന്‍ എന്റെ ഗന്ധം പങ്ക്‌ നല്‍കി.

തിളക്കമുള്ള നിന്റെ കണ്ണുകളിലേക്ക്‌
ഉയിര്‍ത്തെഴുനേല്‍ക്കേണ്ട പ്രഭാതങ്ങള്‍
                                                      വെയിലൂറ്റി എടുത്തു.
നിനക്ക്‌ ഞാന്‍ തന്ന ചെന്നിറമുള്ള എന്റെ ഹൃദയം
നീ പാതവക്കില്‍ ഉപേക്ഷിച്ചുവല്ലെ!
കളിപ്പാട്ടമെന്ന് കരുതി ഏതൊ കുസൃതിക്കിടാങ്ങള്‍ അതെടുത്തുവത്രേ..
പുതിയ കളിപ്പാട്ടത്തിന്റെ ഉത്സാഹം ശമിച്ച്‌ കഴിഞ്ഞപ്പോള്‍
അവരും അത്‌ കളഞ്ഞ്‌ കാണും.
അങ്ങനെ ഞാന്‍ ഫൃദയമില്ലാത്തവളായി..

എന്നാലും നീ തിരിഞ്ഞു നോക്കാതെ മുന്‍പേ നടന്ന് കൊള്ളുക
എന്റെ വഴികള്‍ അവസാനിക്കുന്നിടത്ത്‌
നിന്റെ വഴികള്‍ തുറന്ന് കണ്ടേക്കാം..

Wednesday, October 13, 2010

മിഥ്യ

അതൊരു സുഖകരമായ സ്വപ്നം ആയിരുന്നു
ഇന്നുണരും വരേയ്ക്കും..
അല്ലെങ്കിലും സ്വപ്നത്തിനും സത്യത്തിനും ഇടയ്ക്ക്‌ ഒരു നേര്‍ത്ത അതിരേ ഉണ്ടായിരുന്നുള്ളൂ.
വെളുത്ത കുതിരപ്പുറമേറി വന്ന
ബലിഷ്ഠകായന്‍..
മാനസ ചോരന്‍ എന്നൊക്കെ പറയും പോലെ മനസ്സാണാദ്യം കവര്‍ന്നെടുത്തത്‌..
പിന്നെ കയ്യടക്കത്തോടെ നെഞ്ചോടടുക്കിപ്പിടിച്ചു
A symbolized dream
Inbox ഇലെത്തിയ കറുത്ത്‌ കുനുത്ത അക്ഷരങ്ങള്‍ സ്വപ്നത്തിന്‌ പട്ടടയൊരുക്കി..
എല്ലാം ശുദ്ധമാക്കുന്ന അഗ്നിക്ക്‌
ആഹരിക്കുവാന്‍ ഒന്നു കൂടി.
മാപ്പ്‌!
ദൈവം സ്വീകരിക്കാത്ത ഏറ്റു പറച്ചില്‍!
ഇനി ഒരുയിര്‍ത്തെഴുന്നേല്‍പ്പില്ലാതെ..
എല്ലാം ഇന്നില്‍ എരിഞ്ഞ്‌ തീരണം..
അകം മുഴുവനും ദ്രവിച്ച്‌ പോയ പൊള്ളയായ പുറന്തോടുമായ്‌ ഇനിയും എത്ര നാള്‍?
അറിയില്ല!
ജാലകം